പ്രതാപ ചന്ദ്രൻ 
KERALA

പ്രതാപചന്ദ്രന്റെ മരണം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഡിജിപി

ദ ഫോർത്ത് - തിരുവനന്തപുരം

കെപിസിസി ട്രഷറര്‍ ആയിരുന്ന അഡ്വ.വി പ്രതാപചന്ദ്രന്റെ മരണം അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം നല്‍കി. ഡിഐജി എ അക്ബറിന്റെ മേല്‍നോട്ടത്തിലായിരിക്കും കേസ് അന്വേഷണം. കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് മരണമെന്ന് ചൂണ്ടിക്കാട്ടി പ്രതാപചന്ദ്രന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി സംവിധാനത്തിന്റെ ചുമതലക്കാരായ പ്രമോദ് കോട്ടപ്പള്ളി, രമേശന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പ്രതാപചന്ദ്രന്റെ മക്കളായ പ്രജിത്ത്, പ്രീതി എന്നിവര്‍ പരാതി നല്‍കിയത്. കേരള പോലീസ് ആക്ട് 120 അനുസരിച്ചും ഐപിസി 500 അനുസരിച്ച് അപകീര്‍ത്തിപ്പെടുത്തലിനും കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിരുന്നു.

അതേസമയം മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് ഈ പരാതി പിന്‍വലിച്ചത് കെ സുധാകരന്റെ സമ്മര്‍ദം മൂലമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കുടുംബം ആരോപിച്ചിരുന്നു. കെപിസിസിയുടെ ഫണ്ടില്‍ തിരിമറിയും വെട്ടിപ്പും നടത്തിയെന്ന തരത്തിലുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നായിരുന്നു കുടുംബം നല്‍കിയ പരാതി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്