കേരള ഹൈക്കോടതി  
KERALA

'സ്വകാര്യ വിവരങ്ങൾ പരസ്യമാക്കേണ്ട'; കുടുംബ-വൈവാഹിക കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി

നിയമകാര്യ ലേഖിക

സ്വകാര്യതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് സുപ്രധാനമായ വിധി. കേസുമായി ബന്ധപ്പെട്ട കക്ഷികളുടെ സ്വകാര്യ വിവരങ്ങളോ, കുടുംബ - വൈവാഹിക കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഹൈക്കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

സ്വകാര്യതയ്ക്കുള്ള അവകാശം വ്യക്തികൾക്കുണ്ട്. വ്യക്തി വിവരങ്ങൾ മറക്കാനുള്ള അവകാശമുണ്ടെന്നിരിക്കെ തുറന്ന കോടതികളിൽ നടക്കുന്ന കേസുകളിൽ സ്വകാര്യത ലംഘിക്കപ്പെടും. അതിനാൽ കുടുംബ - വൈവാഹിക കേസുകളിലും മറ്റും സ്വകാര്യതയെ മാനിക്കാൻ വ്യക്തിഗത വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ല. കുടുംബ കോടതിയിലുള്ളതോ തുറന്ന കോടതികൾ അംഗീകരിക്കാത്തതായ കേസുകളിലെയോ കക്ഷികളുടെ വ്യക്തിഗത വിവരങ്ങൾ വൈബ്സൈറ്റിലോ മറ്റോ പ്രസിദ്ധീകരിക്കരുത്. അത്തരം വ്യവഹാരങ്ങളിൽ കക്ഷികൾ നിർബന്ധിക്കുകയാണെങ്കിൽ, വെബ്‌സൈറ്റിലെ കക്ഷികളുടെ വ്യക്തിഗത വിവരങ്ങൾ മറയ്ക്കേണ്ടതാണെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവിലെ വ്യക്തിഗത വിവരങ്ങൾ മറയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

വ്യക്തികൾക്ക് മറയ്ക്കാനുള്ള അവകാശം നിലവിൽ നടക്കുന്ന കോടതി വ്യവഹാരങ്ങളിൽ പൂർണമായും പാലിക്കപ്പെടൽ ബുദ്ധിമുട്ടാണ്. നിയമനിർമാണ സഭകളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. എന്നിരുന്നാലും, കേസിന്റെ വസ്‌തുതകളും സാഹചര്യങ്ങളും, കുറ്റകൃത്യവുമായോ മറ്റേതെങ്കിലും വ്യവഹാരവുമായി ബന്ധപ്പെട്ട കാലയളവും പരിഗണിച്ച് ഹര്‍ജിക്കാരുടെ സ്വകാര്യ വിവരങ്ങൾ നീക്കംചെയ്യാൻ കോടതി ഉത്തരവിട്ടു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?