KERALA

ഡോ. എം എസ് വല്യത്താൻ അന്തരിച്ചു; വിടവാങ്ങിയത് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ

വെബ് ഡെസ്ക്

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രഥമ ഡയറക്ടറും ഹൃദയശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. എം എസ് വല്യത്താൻ (90) അന്തരിച്ചു. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും കേന്ദ്രസർക്കാരിന്റെ ദേശീയ ഗവേഷണ പ്രൊഫസറുമായിരുന്നു.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർഥിയായിരുന്നു ഡോ. എം എസ് വല്യത്താൻ. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽനിന്ന് എംഎസ് നേടി. തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഡയറക്ടറായി എത്തിയ ശേഷമാണ് മലയാളികൾ അദ്ദേഹത്തെ കൂടുതൽ അടുത്തറിയുന്നത്. 1974 മുതൽ 1994 വരെ ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർന്നു.

അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ചുള്ള ചികിത്സ രീതികൾക്ക് പ്രാമുഖ്യം നൽകി

ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ടിയിരുന്ന വാൽവുകൾ തദ്ദേശമായി നിർമിക്കാനും വിലക്കുറവിൽ ലഭ്യമാക്കാനുമൊക്കെ പരിശ്രമങ്ങൾ നടത്തിയതിന് നേതൃത്വം നൽകിയിരുന്നു. 2005ൽ പദമവിഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു.

1994ലാണ് മണിപ്പാൽ വാഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായി ഡോ. വല്യത്താൻ ചുമതലയേൽക്കുന്നത്. അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ചുള്ള ചികിത്സ രീതികൾക്ക് പ്രാമുഖ്യം നൽകിയവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. ഇരു ചികിത്സാരീതിയിലെയും ഗുണങ്ങളെ ഉപയോഗിച്ച് കൂടുതൽ മികവുറ്റ ചികിത്സ ലഭ്യമാക്കുന്നതിൽ ഒരുപാട് സംഭാവനകളും അദ്ദേഹം നൽകിയിരുന്നു.

1999 ൽ ഫ്രഞ്ച് സർക്കാർ നൽകിയ ബഹുമതിയായ ഓർഡ്രെ ഡെസ് പാംസ് അക്കാഡെമിക്സിൽ അദ്ദേഹത്തെ ഷെവലിയറാക്കി. അന്താരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സംഭാവനകൾക്ക് 2009 ൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ഡോ. സാമുവൽ പി. ആസ്പർ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?