KERALA

ഗവർണർ അയഞ്ഞു; ഡോ. സജി ഗോപിനാഥ് സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി

ദ ഫോർത്ത് - തിരുവനന്തപുരം

സാങ്കേതിക സര്‍വകലാശാല നിയമനത്തില്‍ സര്‍ക്കാരിന് വഴങ്ങി ഗവര്‍ണര്‍. ഡോ. സജി ഗോപിനാഥിനെ സാങ്കേതിക സര്‍വകലാശാല താത്കാലിക വി സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്നാണ് സജി ഗോപിനാഥന്റെ നിയമനം. ഡോ. സിസ തോമസിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സജി ഗോപിനാഥിന്റെ നിയമനം.

നേരത്തെ സജി ഗോപിനാഥിനെ വി സിയായി നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളിയായിരുന്നു സിസ തോമസിന് ഗവര്‍ണര്‍ ചുമതല നല്‍കിയത്. എന്നാല്‍ കോടതി വിധികള്‍ തുടര്‍ച്ചയായി തിരിച്ചടിയായതോടെ കെടിയു വി സിയുടെ താത്കാലിക ചുമതല സര്‍ക്കാരിന് താല്‍പ്പര്യമുള്ളവര്‍ക്ക് നല്‍കാമെന്ന നിലപാടില്‍ ഗവര്‍ണര്‍ എത്തിയിരുന്നു.

ഏപ്രില്‍ ഒന്ന് മുതല്‍ സജി ഗോപിനാഥിനോ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാറ്റാര്‍ക്കുമെങ്കിലോ ചുമതല നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഗവര്‍ണറുടെ സെക്രട്ടറി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. നേരത്തെ, സിസ തോമസ് വിരമിക്കുമ്പോൾ പകരം വി സിയെ നിയമിക്കുന്നതിനായി ഗവർണർ സർക്കാരിനോട് പാനൽ ആവശ്യപ്പെട്ടിരുന്നു. മൂന്ന് പേരടങ്ങുന്ന പട്ടിക ഉന്നതവിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ പട്ടികയില്‍നിന്നാണ് ഗവര്‍ണര്‍ സജി ഗോപിനാഥിനെ സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി സിയായി നിയമിച്ചത്. സജി ഗോപിനാഥ് ശനിയാഴ്ച ചുമതലയേൽക്കും.

കെടിയു വി സി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണരും തമ്മിൽ നിലനിന്നിരുന്ന നീണ്ട പോരിനൊടുവിലാണ് തീരുമാനം. ഡിജിറ്റൽ വി സി സജി ഗോപിനാഥ് അടക്കം സർക്കാർ നിർദേശിച്ച പേരുകൾ തള്ളിക്കൊണ്ടാണ് ഗവർണർ സിസ തോമസിന് വി സിയുടെ താത്കാലിക ചുമതല നൽകിയത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്