KERALA

കൊച്ചിയിൽ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

വെബ് ഡെസ്ക്

കൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ദീപു കുമാറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ന​രഹത്യക്കെതിരെ കേസെടുത്തു. കൊച്ചി സെന്റ്ട്രൽ പോലീസാണ് ഇയാളെ പിടികൂടിയത്.

അപകടം ഉണ്ടായതിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ കോടതി ഇടപെട്ടതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. റോഡിൽ ഇനിയൊരു ജീവൻ പൊലിയരുതെന്നും വിഷയത്തിൽ കർശനമായ നിലപാട് സ്വീകരിക്കണമെന്നും കോടതി കൊച്ചി ഡിസിപിക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. ബസിന്റെ അമിത വേ​ഗം കണ്ടിട്ടും ട്രാഫിക് പോലീസ് നടപടി എടുക്കാത്തതും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

അതേസമയം, വാഹനങ്ങളുടെ അമിത വേ​ഗത നിയന്ത്രിക്കാൻ നടപടി കർശനമാക്കിയെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൂടാതെ, കോടതിയുടെ ഇടപെടലിന് പിന്നാലെ കൊച്ചിയിൽ പോലീസ് വാഹന പരിശോധനയും കർശനമാക്കി. അതേസമയം, പോലീസ് ക്ലീയറൻസ് ഉളളവരെ മാത്രമേ ബസ് ഡ്രൈവർമാരായി നിയമിക്കൂ എന്ന് ബസ് കോ - ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി ടി ​ഗോപിനാഥ് പറഞ്ഞു. നിയമവിരുദ്ധമായി ബസ് ഓടിക്കുന്നവരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലുകളിൽ മരണമടയുന്നവരുടെ എണ്ണം വർധിക്കുന്നതിനിടയിലാണ് ഇന്ന് കൊച്ചി കച്ചേരിപ്പടിയിൽ വൈപ്പിൻ സ്വദേശി ആന്റണി ബസിടിച്ച് മരിച്ചത്. രാവിലെയാണ് സംഭവം നടന്നത്. കച്ചേരിപ്പടിയിലെ മാധവ ഫാർമസി ജങ്ഷനിലെ സി​ഗ്നലിൽ ബൈക്കിനെ മറികടക്കവെയാണ് ആന്റണിയെ ബസ് ഇടിച്ചിടുന്നത്. ഇടിയുടെ ആഘാതത്തിൽ വീണ ആന്റണി ബസിന്റെ ടയറിന്റെ അടിയിൽപ്പെട്ട് തത്ക്ഷണം മരിച്ചു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും