KERALA

ഇലന്തൂർ ഇരട്ടബലി;കൂടുതൽ ഇരകളുണ്ടോയെന്ന് പരിശോധിക്കും, ഇന്ന് തെളിവെടുപ്പെന്ന് ഡിജിപി

വെബ് ഡെസ്ക്

ഇരട്ട നരബബി നടന്ന ഇലന്തൂരിലെ വീട്ടിൽ വിശദ പരിശോധനയ്ക്ക് ഒരുങ്ങി അന്വേഷണ സംഘം. കൂടുതല്‍ പേർ ഇരകളായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി അനിൽകാന്ത്. മൂന്ന് പ്രതികളെയും പത്തനംതിട്ടയിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തുമെന്ന് ഡിജിപി പറഞ്ഞു. മൃതദേഹം മണത്ത് കണ്ടെത്താൻ പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ചും ജെസിബി ഉപയോഗിച്ചും വീട്ടുവളപ്പിൽ ഇന്ന് പരിശോധന നടത്തും.

പുരയിടത്തിൽ കൂടുതൽ കുഴികളെടുത്ത് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൂടുതൽ മൃതദേഹങ്ങൾ മറവ് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന. പ്രതികളുടെ സാന്നിധ്യത്തിലാകും കുഴിയെടുപ്പും പരിശോധനയും നടത്തുക. നരബലിക്കായി മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി കൂടുതൽ സ്ത്രീകളെ ഉന്നംവെച്ചിരുന്നുവെന്നാണ് വിവരം.

അതേസമയം ചോദ്യം ചെയ്യലിൽ സഹകരിക്കാത്തതിനാൽ ഷാഫിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇരുപത് മണിക്കൂറോളമാണ് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഷാഫിയെ കുറിച്ചുള്ള വിശദമായ അന്വേഷണവും തുടരുകയാണ്. മുഹമ്മദ് ഷാഫിയെ പത്മയുടെ സ്വർണം പണയം വെച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.

ഷാഫിയുടെ വീട്ടിലും ഹോട്ടലിലും അന്വേഷണ സംഘം പരിശോധന നടത്തി. ഷാഫിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പോലീസ് കണ്ടെടുത്തിരുന്നു. ഇരകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ആഭരണങ്ങൾ പണയപ്പെടുത്തിയതിന്റെ രേഖകളടക്കമാണ് കണ്ടെത്തിയത്. പ്രതികളെ പന്ത്രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചിട്ടുള്ളത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?