KERALA

വെെദ്യുതി നിരക്ക് കൂടും, യൂണിറ്റിന് ഒന്‍പതു പൈസ അധികം ഇടാക്കാന്‍ അനുമതി

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് വര്‍ധിക്കും. ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കി. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയുണ്ടാകില്ല.

2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവായ 87 കോടി രൂപ ഇത്തരത്തില്‍ ഈടാക്കാനാണ് കെഎസ്ഇബി നീക്കം. ഇതിനായി യൂണിറ്റിന് 14 പൈസ സര്‍ച്ചാര്‍ജ് ചുമത്താന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.എന്നാല്‍ നാലുമാസത്തേക്ക് യൂണിറ്റിന് ഒന്‍പതു പൈസ അധികം ഇടക്കാന്‍ മാത്രമാണ് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്.

വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധന കാരണമുണ്ടാകുന്ന അധികച്ചെലവാണ് ഉപഭോക്താക്കളില്‍നിന്ന് സര്‍ച്ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ച്ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടുള്ള കെഎസ്ഇബിയുടെ അപേക്ഷയില്‍ കമ്മീഷന്‍ തീരുമാനം എടുത്തിരുന്നില്ല.

2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 18.10 കോടിയും 2022 ജനുവരി മുതല്‍ മാര്‍ച്ചുവരെ 16.05 കോടിയുമാണ് അധികച്ചെലവായി ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിരക്ക് വര്‍ധന കൂടുതല്‍ മാസത്തേക്ക് നീട്ടാനും സാധ്യതയുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും