KERALA

എറണാകുളം - അങ്കമാലി അതിരൂപതയില്‍ വെട്ടിനിരത്തല്‍, പിളര്‍പ്പ് മുന്നില്‍ കണ്ട് ഇരുവിഭാഗവും

അനിൽ ജോർജ്

സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയില്‍ വെട്ടി നിരത്തല്‍. വിമത വിഭാഗം കൂരിയ അംഗങ്ങളെ പുറത്താക്കി അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍. അതിരൂപതയുടെ സ്ഥാപനങ്ങളുടെയും, മറ്റും ചുമതലയുള്ള ഫിനാന്‍സ് ഓഫിസര്‍ ചുമതലയിലടക്കം പുതിയ നിയമനം നടപ്പാക്കി. കൂരിയ പുനഃസംഘടിപ്പിച്ചു.

ഭൂമി വില്‍പന വിവാദ കാലത്ത് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൂരിയായില്‍ പ്രൊ ക്യൂറേറ്ററായിരുന്ന ഫാ. ജോഷി പുതുവ പുതിയ ചാന്‍സിലര്‍

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പുതിയ വികാരി ജനറല്‍. ഫാ. പാലക്കപിള്ളിയെ പ്രോട്ടോസിഞ്ചല്ലൂസ് ആയി നിയമിച്ചു. അതിരൂപതയുടെ മെത്രാപോലീത്ത സ്ഥാനത്തേക്ക് വത്തിക്കാന്‍ ഏറെ താല്‍പര്യം പുലര്‍ത്തുന്ന പേരാണ് ഫാ. പാലക്കപിള്ളിയുടേത്. നിലവില്‍ കേരള കത്തോലിക്ക സഭയുടെ വക്താവും പിഒസി. ഡയറക്ടറുമാണ് അദ്ദേഹം.

ഭൂമി വില്‍പന വിവാദ കാലത്ത് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൂരിയായില്‍ പ്രൊ ക്യൂറേറ്ററായിരുന്ന ഫാ. ജോഷി പുതുവയാണ് പുതിയ ചാന്‍സിലര്‍. വിവാദ ഇടപാടില്‍ മുഴുവന്‍ കാര്യങ്ങളും നടത്തിയിരുന്നത് ഫിനാന്‍സ് ഓഫീസറായിരുന്ന ജോഷി പുതുവ ആയിരുന്നു. ഭൂമി വിവാദത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ പുര്‍ണമായും വത്തിക്കാന്‍ അംഗീകരിച്ചില്ല എന്നതിനാലാണ് വത്തിക്കാന്‍ നേരിട്ട് ഭരണം നടത്തുന്ന എറണാകുളം - അങ്കമാലി അതിരൂപതയില്‍, വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്കൊപ്പം നിന്ന ഫാ. പുതുവയെ മുഖ്യ ചുമതലയിലേക്ക് നിയമിച്ചത്.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി