KERALA

പാനൂര്‍ ബോംബ് സ്‌ഫോടനം: പരുക്കേറ്റ യുവാവ് മരിച്ചു, സിപിഎമ്മിനെതിരെ കോണ്‍ഗ്രസും ബിജെപിയും

വെബ് ഡെസ്ക്

കണ്ണൂര്‍ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. പുത്തൂര്‍ സ്വദേശി ഷെറിന്‍ കാട്ടിന്റവിട ആണ് മരിച്ചത്. പരുക്കേറ്റ പാനൂര്‍ മൂളിയാത്തോട് സ്വദേശി വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് നിഗമനം. ആളൊഴിഞ്ഞ വീടിന്റെ ടെറസ്സിന്റെ മുകളിലായിരുന്നു സ്ഫോടനം ഉണ്ടായത്. ഷെറിന്റെ കൈപ്പത്തി അറ്റുപോകുകയും മുഖത്ത് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുവരെയും പുലര്‍ച്ചെ തന്നെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിലേക്കും മാറ്റി. എന്നാല്‍ ഷെറിനെ രക്ഷിക്കാനായില്ല.

അതേസമയം, സ്ഫോടനത്തില്‍ പരുക്കേറ്റവരെല്ലാം സിപിഎം അനുഭാവികളാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും യുഡിഎഫും രംഗത്തെത്തി. ഗുരുതരമായി പരിക്കേറ്റ മുളിയാത്തോട് സ്വദേശി വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ്. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങള്‍. സംഭവത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് അറിവുണ്ടെന്നും ബിജെപി ആരോപിച്ചു. കണ്ണൂരില്‍ സമാധാനം നടപ്പാക്കാന്‍ കേന്ദ്ര സേനയെ നിയോഗിക്കണം എന്നും ബിജെപി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളും സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുഡിഎഫും എന്‍ഡിഎയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പാനൂര്‍ ഏരിയ സെക്രട്ടറി കെ. കുഞ്ഞബ്ദുള്ള പറഞ്ഞു. സിപിഎം പ്രവര്‍ത്തകരെ ഉള്‍പ്പടെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായപ്പോള്‍ തന്നെ ഇവരെ പാര്‍ട്ടി തള്ളിയവരാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും സിപിഎം പാനൂര്‍ ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?