KERALA

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം: കെമിക്കല്‍ ബ്ലാസ്റ്റെന്ന് ഫൊറൻസിക് റിപ്പോർട്ട്

വെബ് ഡെസ്ക്

തൃശ്ശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം കെമിക്കല്‍ ബ്ലാസ്റ്റെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. അമിത ഉപയോഗത്തെ തുടര്‍ന്ന് ബാറ്ററി ചൂടായതിനാല്‍ ഫോണിലെ രാസവസ്തുക്കള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഫോണിന്റെ ഡിസ്‌പ്ലേയുടെ വിടവിലൂടെയായിരുന്നു സ്‌ഫോടനം. ഫൊറന്‍സിക് പരിശോധനയിലെ പ്രഥമ വിവരത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിന് സമീപം കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ആദിത്യശ്രീ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടെ മെബൈൽ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ആദിത്യ ശ്രീയുടെ മുഖം തകരുകയും കൈവിരലുകള്‍ അറ്റു പോകുകയുമായിരുന്നു.

തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായ സൗമ്യയാണ് അമ്മ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും