KERALA

ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; കിറ്റിൽ 14 ഇനം സാധനങ്ങൾ

വെബ് ഡെസ്ക്

ഓണാഘോഷം സമൃദ്ധമാക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങളാണ് സർക്കാരിന്റെ ഓണക്കിറ്റിലുള്ളത്. ഓണത്തിന് മുൻപ് എല്ലാവർക്കും ഭക്ഷ്യക്കിറ്റ് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സെപ്റ്റംബർ ഏഴ് വരെ കിറ്റുകൾ വിതരണം ചെയ്യും. ഇന്നും നാളെയും മഞ്ഞകാർഡ് ഉടമകൾക്കായിരിക്കും കിറ്റ് വിതരണം ചെയ്യുക.

25,26,27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്കും 29,30,31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെപ്റ്റംബർ 1,2,3 തീയതികളിൽ വെള്ള കാർഡ് ഉടമകൾക്കുമാണ് ഓണക്കിറ്റുകൾ വിതരണം ചെയ്യുക. ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുടമകൾക്ക് സെപ്റ്റംബർ 4,5,6,7 തീയതികളിൽ കിറ്റ് വാങ്ങാവുന്നതാണ്. ഓണത്തിന് ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല. സെപ്റ്റംബർ 4 ഞായറാഴ്ചയാണെങ്കിലും റേഷൻ കടകൾ തുറക്കും.

കിറ്റിലെ സാധനങ്ങൾ

വെളിച്ചെണ്ണ- 500ഗ്രാം

ഉണക്കലരി- 500ഗ്രാം

ചെറുപയർ- 500ഗ്രാം

തുവരപ്പരിപ്പ്- 250ഗ്രാം

മുളക്പൊടി- 100ഗ്രാം

മഞ്ഞൾപ്പൊടി- 100ഗ്രാം

തേയില- 100ഗ്രാം

ശർക്കരവരട്ടി/ ചിപ്സ്- 100ഗ്രാം

പഞ്ചസാര- 1കിലോ

പൊടിയുപ്പ്-1കിലോ

കശുവണ്ടിപ്പരിപ്പ്- 50ഗ്രാം

നെയ്യ്- 50ഗ്രാം

ഏലയ്ക്ക- 20ഗ്രാം

തുണിസഞ്ചി- 1

ക്ഷേമസ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വാതിൽപ്പടിയായി വിതരണം ചെയ്യും. മറ്റ് റേഷൻ കാർഡ് ഉടമകളെല്ലാം അവരവരുടെ റേഷൻ കടകളിൽ നിന്ന് തന്നെ കിറ്റുകൾ കൈപ്പറ്റണം. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം കിറ്റുകൾ കൈപ്പറ്റുന്ന കാര്യത്തിൽ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഓണത്തോടനുബന്ധിച്ച് മഞ്ഞ കാർഡുടമകൾക്ക് പ്രത്യേകമായി 21 രൂപ നിരക്കിൽ ഒരു കിലോ പഞ്ചസാരയും കിലോയ്ക്ക് 10.90 രൂപ നിരക്കിൽ10 കിലോ അരിയും (5 കിലോ വീതം പച്ചരിയും പുഴുക്കലരിയും) ലഭ്യമാകും.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും