വി ഡി സതീശൻ 
KERALA

ജെൻഡർ ന്യൂട്രാലിറ്റി: നിലപാടില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ്, ലീ​ഗിന് പിന്തുണ; എന്തിന് ഭയമെന്ന് പി രാജീവ്

വെബ് ഡെസ്ക്

ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ നിലപാട് മാറ്റി പ്രതിപ​ക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവന താൻ തള്ളി കളഞ്ഞിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ലിം​ഗനീതി വിഷയത്തിൽ മുസ്ലീം ലീഗുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

മലപ്പുറത്ത് ലീഗ് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒരുദിവസം മുന്‍പ് സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തി പ്രതിപക്ഷ നേതാവ് രംഗത്ത് എത്തിയത്. പിഎംഎ സലാമിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

ജെൻഡർ ജസ്റ്റിസിനെ സംബന്ധിച്ച് സർക്കാർ തീരുമാനം എടുക്കുന്നതിന് മുൻപ് വിവാദം ആവശ്യമില്ല

'ജെൻഡർ ജസ്റ്റിസിനെ സംബന്ധിച്ച് സർക്കാർ തീരുമാനം എടുക്കുന്നതിന് മുൻപ് വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ല. ജൻഡർ ജസ്റ്റിസിന്റെ പേരിൽ സ്ത്രീകളുടെ മേൽ യാതൊരു തീരുമാനവും അടിച്ചേൽപ്പിക്കരുത്. ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യങ്ങളാണ് ഇതെല്ലാം. അതോടൊപ്പം തന്നെ സമൂഹത്തിൽ മാറ്റവുമുണ്ടാകണം' വി ഡി സതീശൻ പറഞ്ഞു. ജെൻഡർ ജസ്റ്റിസിന് വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കണം എന്നാണ് കോൺ​ഗ്രസിനെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പി രാജീവ്

അതേസമയം, ലീ​ഗ് നേതാക്കളുടെ പരാമർശത്തെ വിമർശിച്ച് സിപിഎം നേതാക്കളും രം​ഗത്തെത്തി. ആണും പെണ്ണും ഒരുമിച്ചിരുന്നാൽ പലതും സംഭവിക്കുമെന്ന് പറയുന്ന പ്രസ്താവന തെറ്റാണെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ലിംഗനീതിയെ എന്തിനാണ് ഭയപ്പെടുന്നതെന്നും സർക്കാർ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പലരും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് സംഭവിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് സംഭവിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും ചോദിച്ചു. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. ലിംഗ നീതി, ലിംഗ തുല്യത എന്നിവ ഉറപ്പു വരുത്തി പാഠപുസ്തകം ഓഡിറ്റ് ചെയ്യണം. പലരേയും തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ക്ലാസ് മുറികളില്‍ നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകുമെന്നും ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിവെയ്ക്കുമെന്നുമായിരുന്നു മുസ്ലീം ലീഗ് ജനറല്‍ പി എം എ സലാമിന്റെ പരാമർശം. ഇതേ വിഷയത്തിൽ എം കെ മുനീര്‍ എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് വിചിത്രവാദവുമായി പിഎംഎ സലാം രംഗത്തെത്തിയത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ