KERALA

ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ ബന്ധുവീട്ടില്‍ കണ്ടെത്തി; ഇറങ്ങിപ്പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് മൊഴി

വെബ് ഡെസ്ക്

കോട്ടയം മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണായ ഒന്‍പത് പെണ്‍കുട്ടികളെയും കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ ഒരാളുടെ ബന്ധുവീട്ടിലായിരുന്നു എല്ലാവരും. സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപ്പോയതെന്നാണ് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇവരെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. പോക്‌സോ കേസ് അതിജീവിതയടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാര്‍പ്പിച്ചിരുന്നവരെയാണ് കാണാതായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ജിഒയാണ് ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു.

രാവിലെ കുട്ടികളെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികള്‍ ഇല്ലെന്ന വിവരം അറിയുന്നത്. കുട്ടികള്‍ ഞായറാഴ്ച രാത്രിയില്‍ കടന്നുകളഞ്ഞതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏത് സാഹചര്യത്തിലാണ് പെണ്‍കുട്ടികളെ കാണാതായിരിക്കുന്നതെന്ന് അടക്കമുളള കാര്യങ്ങളില്‍ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. അതേസമയം മഹിളാ സമഖ്യയുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

മഹിളാ സമഖ്യ എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്. 14ഓളം പെണ്‍കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. ഇവരില്‍ ഏറെയും പോക്സോ കേസുകളിലും കുടുംബ പ്രശ്നങ്ങളിലും ഉള്‍പ്പെട്ടവരാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് ഇവിടെ നിന്നും അഞ്ചു പേര്‍ ചാടിയിരുന്നു. നാളുകളായി ഇവിടെ പ്രതിഷേധം നടത്തിയിരുന്ന പെണ്‍കുട്ടികളെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നതെന്നും പറയപ്പെടുന്നു.

രണ്ട് മാസം മുന്‍പും കോട്ടയത്ത് സമാനമായ സംഭവം നടന്നിരുന്നു. രണ്ട് ഷെല്‍ട്ടര്‍ ഹോമുകളില്‍ നിന്നാണ് അന്ന് പെണ്‍കുട്ടികളെ കാണാതായത്. മൂന്ന് പെണ്‍കുട്ടികളെ വീതമാണ് കാണാതായിരുന്നത്. തുടര്‍ന്ന് ഈസ്റ്റ് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവത്തില്‍ പെണ്‍കുട്ടികള്‍ സ്വമേധയാ ഇറങ്ങിപ്പോയിരുന്നതിനാല്‍ പിറ്റേ ദിവസം തന്നെ ഇവരെ മറ്റൊരിടത്ത് നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്