KERALA

ഡോ. സുഷമ മലയാളം സർവകലാശാല വി സി, എം ജിയുടെ ചുമതല സി ടി അരവിന്ദ് കുമാറിന്; നിയമനം സർക്കാർ പട്ടികയിൽ നിന്ന്

വെബ് ഡെസ്ക്

എം ജി, മലയാളം സർവകലാശാലകളിലേക്ക് താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ. മലയാളം സർവകലാശാല വി സിയായി ഡോ. എൽ സുഷമയെയും എം ജി സർവകലാശാല വി സിയായി പ്രൊഫ. സി ടി അരവിന്ദ് കുമാറിനെയും നിയമിച്ചു. സർക്കാർ നൽകിയ പട്ടികയിൽ നിന്നാണ് താത്കാലിക നിയമനം.

Notification GS5 3611-20222 dated 05.06.2023.pdf
Preview

ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം പ്രൊഫസറാണ് ഡോ. സുഷമ. എം ജി സർവകലാശാല സ്കൂൾ ഓഫ് എൻവയോൺമെൻറ് വിഭാഗം പ്രൊഫസറാണ് ഡോ. അരവിന്ദ് കുമാർ. ചുമതല കൈമാറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. എം ജി സർവകലാശാല മുൻ വി സി സാബു തോമസിനായിരുന്നു മലയാളം സർവകലാശാലയുടെയും ചുമതല. അദ്ദേഹം വിരമിച്ചതോടെയാണ് ചുമതല മാറ്റി നൽകിയത്.

വി സിമാരുടെ താത്‌കാലിക ചുമതല നിശ്ചയിക്കാൻ സീനിയർ പ്രൊഫസർമാരുടെ പട്ടിക നൽകാൻ ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് സമർപ്പിച്ച പട്ടികയിൽ നിന്നാണ് ഇരുവരെയും നിയമിച്ചത്. എംജി സർവകലാശാലയിൽ നിന്ന് വി സി ഡോ. സാബു തോമസ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്നതിലടക്കം വലിയ പ്രതിസന്ധിയായിരുന്നു നേരിട്ടിരുന്നത്. വി സി നിയമനം വൈകിയതോടെ സർവകലാശാലയുടെ ഭരണവും അനിശ്ചിതത്വത്തിലായിരുന്നു. ഇക്കഴിഞ്ഞ 31ന് വിരമിച്ചവരുടെ ഒഴിവിലേക്ക് ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റവും മുടങ്ങികിടക്കുകയാണ്.

Notification No. 2872-2022 dated 05.06.2023.pdf
Preview

അതേസമയം എം ജി സർവകലാശാല വെെസ് ചാൻസലർ പദവിയിൽ നിന്നും സ്ഥാനമൊഴിഞ്ഞ വി സി ഡോ. സാബു തോമസിനെ പുനർനിയമിക്കാൻ സർക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ ഗവർണർ അംഗീകാരം നൽകാത്തതിനാൽ വി സിമാരുടെ പട്ടിക സർക്കാർ പുതുക്കി നൽകുകയായിരുന്നു. പുതിയ പട്ടികയിൽ നിന്ന് സാബു തോമസിന്റെ പേര് ഒഴിവാക്കിയിരുന്നു. വിരമിച്ച വി സിയെയും താരതമ്യേന ജൂനിയറായ പ്രൊഫസറുമാരെയും ഉൾപ്പെടുത്തിയതിനാലാണ് സർക്കാർ നേരത്തെ നൽകിയ പട്ടിക ഗവർണർ തള്ളിയത്. സർക്കാരിന് താത്പര്യമുള്ളവരുടെ ലിസ്റ്റാണ് ഇതെന്നായിരുന്നു ഗവർണറുടെ വിലയിരുത്തൽ. തുടർന്ന് മുതിർന്ന പ്രൊഫസർമാരടങ്ങിയ പുതിയ പട്ടിക ഗവർണർ ആവശ്യപ്പെടുകയായിരുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ