KERALA

യൂത്ത് ലീഗ് മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം; മുന്നൂറോളം പേർക്കെതിരെ കേസ്, പ്രവർത്തകനെ പുറത്താക്കി

ദ ഫോർത്ത് - കോഴിക്കോട്

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പുർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിൽ വിദ്വേഷപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടി. സംഭവത്തില്‍ കണ്ടാലറിയാവുന്ന 300 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകരമാണ് കേസ്. മതവിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ചു നല്‍കിയ വ്യക്തിക്കെതിരെ നടപടി സ്വീകരിച്ചതായി യൂത്ത് ലീഗ് സംസ്ഥാന നേതൃത്വവും അറിയിച്ചു.

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു, മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് നഗരത്തില്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചത്

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു, മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് നഗരത്തില്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേര്‍ പങ്കെടുത്ത റാലിയില്‍ പ്രകോപനവും വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം വിളി ഉയരുകയായിരുന്നു. പ്രകോപനകരമായ രീതിയില്‍ അബ്ദുൽ സലാം എന്ന പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിച്ചു കൊടുക്കുമ്പോള്‍ മറ്റുള്ളവര്‍ അത് ആവേശത്തോടെ ഏറ്റുവിളിക്കുകയായിരുന്നു.

മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് ഫൈസല്‍ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലി നടന്നത്. റാലിയില്‍ പ്രകോപനകരവും മതവിദ്വേഷം പരത്തുന്നതുമായ മുദ്രാവാക്യം വിളിച്ചതിനെതിരെ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നല്‍കിയ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കണ്ടാലറിയാവുന്ന 300 ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

153 എ പ്രകാരംമതവികാരം വ്രണപ്പെടുത്തല്‍, അന്യായമായസംഘം ചേരല്‍ തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതേ സമയം, ഇത്തരത്തിലുള്ള സംഭവങ്ങളെ ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്ന നിലപാടിലാണ് യൂത്ത് ലീഗ് നേതൃത്വം. മതവിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ച് നല്‍കിയാളെ പര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ