KERALA

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി

നിയമകാര്യ ലേഖിക

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണവും കറന്‍സിയും കടത്തിയെന്ന കേസില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കാന്‍ ഇ ഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കോട്ടയം പാല സ്വദേശി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്.

അടിസ്ഥാന രഹിതമായ ആരോപണമാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നതെന്നും തെളിവുകൾ ഹാജരാക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റംസും ഇ ഡിയും കേസിൽ ക്യത്യമായ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിൽ, ഏതെങ്കിലും വ്യക്തിക്ക് കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായാൽ നടപടിയുണ്ടാകും. നിങ്ങളെത്ര ഉന്നതനായാലും നിയമമാണ് നിങ്ങൾക്ക് മുകളിലെന്നും ഉത്തരവിൽ പറയുന്നു.

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ കസ്റ്റംസും ഇ ഡിയും വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് ഹർജിക്കാരൻ

'മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കേസുകളില്‍ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും പലതവണ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇ ഡിയും വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ല' - അജി കൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു.

ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഹര്‍ജി നിയമപരമായി നില നില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്റെ വാദം. സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷിന് എച്ച് ആര്‍ ഡി എസില്‍ ജോലി ലഭിച്ചിരുന്നെന്നും ഈ സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ് താനെന്ന കാര്യം മറച്ചുവെച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതെന്നും എ ജി വ്യക്തമാക്കിയിരുന്നു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി