KERALA

നാമജപ യാത്രയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് എന്‍എസ്എസ്; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

നിയമകാര്യ ലേഖിക

നാമജപ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോലീസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സ്‌പീക്കർ എഎൻ ഷംസീറിന്റെ വിവാദ പ്രസംഗത്തിനെതിരെ തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് കരയോഗം യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹർജി നൽകിയത്. ഹർജി ജസ്റ്റിസ് രാജ വിജയരാഘവൻ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വെള്ളിയാഴ്ച വരെ തുടർനടപടികൾ ഉണ്ടാവില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പോലീസിന്റെ നിർദേശം പാലിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 5.30 ഓടെ പാളയം ഗണപതി ക്ഷേത്രത്തിന് സമീപം 'ഞങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്' എന്ന മുദ്രാവാക്യവുമായി നടത്തിയ നാമജപ യാത്രയെ തുടർന്ന് സംഗീത് കുമാറിനെയും കണ്ടാൽ അറിയാവുന്ന ആയിരത്തോളം എൻഎസ്എസ് പ്രവർത്തകരെയും പ്രതി ചേർത്ത് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പോലീസിന്റെ നിർദേശം പാലിക്കാതിരിക്കൽ, ശബ്ദ ശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. അനുമതിയില്ലാതെ വാഹനങ്ങളിൽ മൈക്ക് സെറ്റ് ഉപയോഗിച്ച് മുദ്രാവാക്യം മുഴക്കിയെന്നും മാർഗതടസമുണ്ടാക്കാതെ പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും യാത്രയിൽ പങ്കെടുത്തവർ വൈകിട്ട് ആറര വരെ നാമജപയാത്ര തുടർന്നെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം