KERALA

കേരളത്തിലും അവയവക്കച്ചവടം നടക്കുന്നുണ്ട്: ഡോ. എസ് ഗണപതി

റഹീസ് റഷീദ്

കോതമംഗലം മാര്‍ ബസേലിയേസ് ആശുപത്രിയിലെ ഡോ. എസ് സജീവും എറണാകുളം ലേക് ഷോര്‍ ആശുപത്രിയും ചേര്‍ന്ന് ഒരാളുടെ ജീവന്‍ നഷ്ടപ്പെടുത്തി അവയവ കച്ചവടം നടത്തിയെന്ന് ആരോപിക്കുന്നു ഡോ. എസ് ഗണപതി. കൃത്യമായ ചികിത്സ കോതമംഗലം ആശുപത്രിയില്‍ നല്‍കുകയായിരുന്നെങ്കില്‍ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശിയായ വി ജെ എബിനെ രക്ഷിക്കാമായിരുന്നുവെന്നാണ് കേസിലെ പരാതിക്കാരന്‍ കൂടിയായ ഡോക്ടറുടെ വാദം.

ഡോ. എസ് സജീവ് മുന്‍പ് ലേക് ഷോര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ആളായതുകൊണ്ടാണ് കച്ചവടത്തിന്റെ ഭാഗമായതെന്ന് ഗണപതി പറയുന്നു. അവയവം എടുക്കാന്‍ വേണ്ടി ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ ലേക് ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കും എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചിരുന്നു.

കോടതി വേണ്ടത്ര പരിശോധനകള്‍ നടത്താതെയാണ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും നോട്ടീസ് അയച്ചതെന്ന ചിലരുടെ ആക്ഷേപം പൂര്‍ണമായും തള്ളുകയാണ് പരാതിക്കാരന്‍. വിവിധ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് തേടിയശേഷമാണ് മജിസ്‌ട്രേറ്റ് നോട്ടീസ് അയച്ചതെന്ന് തെളിവുകള്‍ നല്‍കി വാദിക്കുന്നുണ്ട് അദ്ദേഹം. നിലവിലെ വിവാദങ്ങള്‍ അവയവമാറ്റ ശസ്ത്രക്രിയകളെ ഒരു തരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് ഡോ.ഗണപതി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും