KERALA

മധു വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത് മികച്ച അഭിഭാഷകനെ; ഹൈക്കോടതിയില്‍ സര്‍ക്കാര്‍

നിയമകാര്യ ലേഖിക

അട്ടപ്പാടി മധു വധക്കേസില്‍ മികച്ച അഭിഭാഷകനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഗൗരവമുള്ള കേസായതിനാലാണ് ഹൈക്കോടതിയിലെ അപ്പീലിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ കെ പി സതീശനെയാണ് നിയമിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അപ്പീല്‍ നടത്തിപ്പിന് സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിച്ചത് സംബന്ധിച്ച് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായി അഡ്വ പി വി ജീവേഷിനെയും മണ്ണാര്‍ക്കാട് കോടതിയില്‍ ഈ കേസ് വാദിച്ച പ്രതികള്‍ക്ക് ന്യായമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച അഡ്വ രാജേഷ് എം മേനോനെയും, അഡ്വ സി കെ രാാധാകൃഷ്ണനേയും നിയമിക്കണമെന്ന് സര്‍ക്കാരിനോട് മധുവിന്റെ കുടുംബം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അഡ്വ ജീവേഷിനെ അഡീഷണല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായാണ് നിയമിച്ചത്.

മണ്ണാര്‍ക്കാട് കോടതിയില്‍ ഈ കേസ് നടന്നു കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ നിയമിച്ച മൂന്ന് പേരും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിയമിക്കപ്പെടുകയും ഒഴിഞ്ഞു പോകുകയും ചെയ്തതുകൊണ്ടാണ് കേസിന്റെ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചകള്‍ വന്നത്. ഈ കേസില്‍ പ്രതികള്‍ സാമൂഹ്യമായും, സാമ്പത്തികമായും, രാഷ്ട്രീയമായും ഏറെ സ്വാധീനമുള്ളവരാണെന്ന് ആ വിചാരണക്കാലത്ത് തന്നെ ബോധ്യപ്പെട്ടതാണ്.

അതിനാല്‍ പൂര്‍ണ്ണ വിശ്വാസമുള്ളവരെ മാത്രമേ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിക്കാന്‍ പാടുള്ളൂവെന്നും അമ്മ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍വ്യക്തമാക്കിയിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെടുന്നത് അപ്പീലിലെ വാദം വൈകിപ്പിക്കാനാണെന്ന് പ്രതിഭാഗവും ഇന്ന് കോടതിയില്‍ ആരോപിച്ചു. അട്ടപ്പാടി മധുകേസിലെ പ്രതികളുടെ അപ്പീലുകള്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാരും പ്രതിഭാഗവും നിലപാടറിയിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ കെപി സതീശന്‍ ഇന്ന് ഹാജരായില്ല. ഇതേത്തുടര്‍ന്ന് അപ്പീലുകള്‍ പരിഗണിക്കുന്നത് അടുത്തമാസം ആറിലേക്ക് കോടതി മാറ്റി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഇരുപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്