KERALA

ഇൻഫ്ലുവൻസറുടെ ആത്മഹത്യ: കാരണം സൈബര്‍ ബുള്ളിയിങ് അല്ലെന്ന്‌ രക്ഷിതാക്കൾ

വെബ് ഡെസ്ക്

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്തത് സമൂഹമാധ്യമങ്ങളിലെ ആക്രമണം കാരണമല്ലെന്ന് രക്ഷിതാക്കൾ. രക്ഷിതാക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് സ്വദേശിയായ സുഹൃത്ത് ബിനോയിയെ പോലീസ് അറസ്റ്റു ചെയ്തു. പോക്സോ വകുപ്പ് ചേർത്താണ് അറസ്റ്റ്.

തിരുവനന്തപുരം സ്വദേശിനിയായ ഇൻഫ്ളുവൻസറുടെ മരണകാരണം സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വന്ന അവഹേളനമാണെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ ഇപ്പോൾ നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്.

തിരുവനന്തപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശേഷം ജൂൺ 16 ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ പ്ലസ് ടൂ വിദ്യാർത്ഥിയായിരുന്നു പെൺകുട്ടി.

വിശ്വസ്തനില്‍നിന്ന് വര്‍ഗവഞ്ചകനിലേക്ക്; ബന്ധം അവസാനിപ്പിക്കുന്ന സിപിഎം പി വി അന്‍വറിന് നല്‍കുന്ന സൂചനയെന്ത്?

ജഗന്‍മോഹന്‍ റെഡ്ഡിയുടെ തിരുമല ക്ഷേത്രദര്‍ശം റദ്ദാക്കി; ലഡു വിവാദത്തിനു പിന്നാലെ സര്‍ക്കാരുമായി വീണ്ടും ഏറ്റുമുട്ടി വൈഎസ്ആര്‍സിപി

സിദ്ധാര്‍ഥന്റെ മരണം: പൂക്കോട് വെറ്ററിനറി കോളേജ് മുന്‍ ഡീനിനേയും വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

'എഞ്ചിൻ' നഷ്ടപ്പെട്ട് സിറ്റി; റോഡ്രിക്ക് പകരം ഗ്വാർഡിയോളയുടെ തന്ത്രമെന്ത്?

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; സ്ഥിരീകരിച്ചത് നാവായിക്കുളം സ്വദേശിയായ വിദ്യാര്‍ഥിക്ക്