KERALA

'ക്രിസ്മസ് കരിദിനമാക്കിയവര്‍ക്ക് എതിരെ നടപടി വേണം': സെന്റ് മേരീസ് ബസലിക്ക വികാരിമാരെ മാറ്റണമെന്ന് സഭാ സംരക്ഷണ സമിതി

ദ ഫോർത്ത് - കൊച്ചി

എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിലെ ഏകീകൃത കുർബാന തർക്കത്തില്‍ പങ്കാളികളായ ബസലിക്ക വികാരിയേയും സഹ വികാരിമാരേയും മാറ്റണമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി. സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവരെയും ജീവനക്കാരേയും മാത്രമെ ഇനി മുതല്‍ ബിഷപ്പ് ഹൗസിൽ പ്രവേശിപ്പിക്കാൻ അനുവാദിക്കാവൂയെന്നും അതിരൂപത സംയുക്ത സഭാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സഭാ വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്ന വൈദികരോ വിശ്വാസികളോ ബിഷപ്പ് ഹൗസിലേക്ക് പ്രവേശിക്കാതെ ശക്തമായി തടയണം. ക്രിസ്മസ് ദിനം കരിദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തവർക്കെതിരെ സഭാ നേതൃത്വം ഇടപെട്ട് ശക്തമായ നടപടി എടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

അതിരൂപതയിലെ വിവിധ പള്ളികൾ , സ്കൂളുകൾ, ചാരിറ്റി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വരവ് - ചെലവുകളെ പറ്റി അടിയന്തരമായി അന്വേഷണം നടത്തണം. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും വൈദികരെ ഒഴിവാക്കണമെന്നും അതിരൂപത സംയുക്ത സഭാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

നേരത്തെ ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ പ്രതികരണവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തെത്തിയിരുന്നു. കുര്‍ബാനയെ സമരത്തിന് ഉപയോഗിച്ചത് അച്ചടക്കലംഘനമാണെന്ന് ആലഞ്ചേരി വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ ഭാഗമായവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. വിശ്വാസികള്‍ സമരങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും