കെ സുധാകരന്‍ 
KERALA

മോന്‍സണ്‍ മാവുങ്കല്‍ കേസ്: ജൂൺ 23 വരെ സമയം തേടി കെ സുധാകരൻ, ക്രൈംബ്രാഞ്ചിന് മറുപടി നൽകി

ദ ഫോർത്ത് - കൊച്ചി

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ സുധാകരന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുധാകരന്‍ ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നല്‍കി. ജൂണ്‍ 23 വരെ സമയം നല്‍കണമെന്നാണ് ആവശ്യം. ഇത് പരിശോധിച്ച ശേഷം ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കും. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും കോഴിക്കോട് വച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കേണ്ടതെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മൂന്ന് ദിവസം മുന്‍പാണ് ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചത്. കേസില്‍പ്പെട്ടത് എങ്ങനെയാണെന്ന് പഠിക്കുകയാണെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. മോന്‍സന്റെ ഇടപാടില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും കണ്ണിന്റെ താഴെയുള്ള കറുപ്പ് മാറ്റാനാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം.

കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. കേസില്‍പ്പെടുത്തി ഭയപ്പെടുത്താനാണ് ശ്രമമെങ്കില്‍ പിണറായി മൂഢസ്വര്‍ഗത്തിലാണ്. ഇപ്പോഴത്തെ ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയ കുപ്പായം അഴിച്ച് വയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.

കെ സുധാകരനെ രണ്ടാം പ്രതിയാക്കിയാണ് മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ത്തത്. സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും 10 ലക്ഷം രൂപ വാങ്ങിയതിന് തെളിവുകളും സാക്ഷികളും ഉണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്