KERALA

അവധി പിന്‍വലിച്ച് എഡിജിപി, തീരുമാനം മലപ്പുറത്തെ അഴിച്ചുപണിക്ക് പിന്നാലെ

മലപ്പുറം ജില്ലാ പോലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഉന്നത തലത്തില്‍ അഴിച്ചുപണിയുണ്ടായത്

വെബ് ഡെസ്ക്

കേരള പോലീസിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കിടെ വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായ എഡിജിപി അജിത്ത് കുമാര്‍ അവധി പിന്‍വലിച്ചു. നാല് ദിവസത്തേക്ക് നല്‍കിയ അവധി അപേക്ഷയാണ് പിന്‍വലിച്ചത്. അവധി വേണ്ടെന്ന് സര്‍ക്കാരിന് കത്ത് നല്‍കിയത്. മലപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് തീരുമാനം.

മലപ്പുറം ജില്ലാ പോലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഉന്നത തലത്തില്‍ അഴിച്ചുപണിയുണ്ടായത്. മലപ്പുറം എസ്പി ശശിധരന്‍, മുട്ടില്‍ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ താനൂര്‍ ഡിവൈഎസ്പി വിവി ബെന്നിയടക്കം ജില്ലയിലെ എല്ലാ ഡിവൈസ്പിമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കൂടാതെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പടെ എല്ലാ സബ്ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. ശശിധരന് പകരം പോലീസ് ആസ്ഥാന എഐജി വിശ്വനാഥാണ് പുതിയ മലപ്പുറം എസ്പി.

സ്വര്‍ണക്കടത്ത് മുതല്‍ ലൈംഗിക ആരോപണം വരെയുള്ള ആരോപങ്ങള്‍ക്ക് പിന്നാലെയാണ് മലപ്പുറം ജില്ലാ പോലീസിലെ ഉന്നതതലത്തില്‍ വന്‍ അഴിച്ചുപണി. ഉദ്യോഗസ്ഥരെ മാറ്റി ആരോപണങ്ങളില്‍ നിന്നും തടിയൂരാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ ഡിവൈഎസ്പി റാങ്കിനു മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി അന്‍വറിനെ 'തണുപ്പിക്കാനുള്ള' ശ്രമമാണ് ആഭ്യന്തര വകുപ്പിന്റേതെന്നാണ് വാദം.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍