KERALA

മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല; തുടർച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചു

ദ ഫോർത്ത് - തിരുവനന്തപുരം

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സഭാ സമ്മേളനം ആരംഭിച്ചയുടൻ തന്നെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധം പ്രതിപക്ഷം തുടങ്ങി. ചോദ്യോത്തരവേള തുടർന്ന് കൊണ്ടുപോകാനാവാതെ പ്രതിഷേധം കനത്തപ്പോൾ സ്പീക്കർ സഭ താത്ക്കാലികമായി നിർത്തി. പിന്നീട് കാര്യോപദേശക സമിതി ചേർന്നെങ്കിലും പ്രതിപക്ഷം വിട്ടുനിന്നു. സഭാ സമ്മേളനം വെട്ടി ചുരുക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ഈ മാസം 30 വരെയുള്ള നടപടികൾ ഷെഡ്യൂൾ ചെയ്തു. നടപടിക്രമങ്ങൾ മുൻനിശ്ചയിച്ച പ്രകാരം തുടരാനും കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു.

പ്രശ്ന പരിഹാരം തേടി പാർലമെന്ററികാര്യ മന്ത്രി കെ രാധാക്യഷ്ണൻ രംഗത്ത് വന്നെങ്കിലും ചർച്ചകൾ മുന്നോട്ട് പോയില്ല. കോൺഗ്രസിലെ മുതിർന്ന അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ വഴിയായിരുന്നു കെ രാധാകൃഷ്ണന്റെ അനുരഞ്ജന ശ്രമം. മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തി അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കുന്ന കാര്യത്തിൽ ഉറപ്പ് വേണമെന്നതാണ് പ്രധാനപ്പെട്ട പ്രതിപക്ഷ ആവശ്യം.

11.30 ന് സഭ വീണ്ടും ചേർന്നപ്പോൾ കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ സ്പീക്കർ എ എൻ ഷംസീർ റൂളിംഗ് നടത്തി. സർക്കാർ തീരുമാനം നടപ്പിലാക്കുന്നയാളാണ് സ്പീക്കറെന്ന പരാമർശം ശരിയല്ലെന്ന് സ്പീക്കർ റൂളിംഗ് നടത്തി. സഭയ്ക്ക് അകത്ത് സമാന്തര സഭ നടത്തിയത് അംഗീകരിക്കാനാവില്ലെന്നും ആവർത്തിച്ചാൽ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. ഇതിനിടെ പാലക്കാട് ഷാഫി പറമ്പിൽ അടുത്ത തവണ തോൽക്കുമെന്ന പരാമർശം അനുചിതമാണെന്ന് സ്പീക്കർ സമ്മതിച്ചു. പരാമർശം സഭാ രേഖകളിൽ നിന്നടക്കം പിൻവലിക്കുന്നുവെന്ന് പ്രസ്താവനയും നടത്തി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?