KERALA

കടലില്‍ മുക്കിയ മയക്കുമരുന്ന് ആന്‍ഡമാൻ തീരത്തടിഞ്ഞു; ദ്വീപിലെത്തി കേരള എക്സൈസ് സംഘം നശിപ്പിച്ചത് 100 കോടിയുടെ ലഹരി

ദ ഫോർത്ത് - കൊച്ചി

ആൻഡമാൻ ദ്വീപിൽ നിന്ന് കണ്ടെടുത്ത 100 കോടി വിലവരുന്ന മയക്കുമരുന്ന് കേരള എക്സൈസ് -കസ്റ്റംസ് സംഘം നശിപ്പിച്ചു. 2019 ൽ കടലിൽ മുക്കിയ മ്യാൻമർ കപ്പലില്‍ നിന്നുള്ള മെതാംഫെറ്റാമിൻ മയക്കുമരുന്നാണ് എക്സൈസ് നശിപ്പിച്ചത്. കേരളത്തിൽ പഠിച്ച ആൻഡമാനിലെ ഒരു ആദിവാസി യുവാവിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ ദ്വീപിൽ നിന്ന് മെതാംഫെറ്റാമിൻ കണ്ടെത്തിയത്.

2019ലാണ് മ്യാൻമർ കപ്പലിൽ 300 കോടിയുടെ രാസലഹരി പിടികൂടിയത്. അന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു കപ്പൽ മയക്കുമരുന്ന് ഉൾപ്പെടെ മുക്കി. പിന്നീട് ഇത് ആൻർമാൻ ദ്വീപിൽ എത്തിയതായി കണ്ടെത്തുകയും ചെയ്തു. രണ്ട് മാസങ്ങൾക്ക് മുൻപ് മലപ്പുറത്തുനിന്നും മയക്കുമരുന്നുമായി പിടികൂടിയവരെ ചോദ്യം ചെയതപ്പോഴാണ് ആൻഡമാനിൽ നിന്നാണ് ലഹരിയെത്തിയതെന്ന് കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ആൻഡമാൻ സ്വദേശിയായ ആദിവാസി യുവാവ് ദ്വീപിലടിഞ്ഞ മെതാംഫെറ്റാമിൻ സംബന്ധിച്ച് വിവരം നൽകിയത്.

മന്ത്രി എം ബി രാജേഷിന്റെ ഇടപടെലിനെ തുടർന്നാണ് അന്വേഷണ സംഘം ആൻഡമാനിലെത്തിയത്. നിക്കോബാറിലെ മലാക്കയിൽ സർക്കാർ അതിഥി മന്ദിരത്തിന് പിന്നിലായി ജാപ്പനീസ് ബങ്കറിലാണ് ഇത് സൂക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥർ എത്തുമ്പോൾ ബങ്കർ വെള്ളത്തിനടിയിലായിരുന്നു. ഇത് ഉള്‍പ്പെടെയാണ് നശിപ്പിച്ചത്.

മലയാളിയായ ആൻഡമാൻ ദ്വീപിലെ കളക്ടറുടെ സഹകരണത്തോടെയാണ് അന്വേഷണ സംഘം എത്തിയത്. കസ്റ്റംസ് പ്രിവന്റീവ് സുപ്രണ്ട് വി വിവേക്, ഇൻസ്പെക്ടമാരായ ഷിനുമോൻ അഗസ്റ്റിൻ, വിനീത് ആന്റണി, റമീസ് റഹിം, എക്സൈസ് ഉദ്യോഗസ്ഥരായ ആൻ എൻ ബൈജു, ടി ഷിജുമോൻ, കെ സുധീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്