കേരള ഹൈക്കോടതി  
KERALA

'ഷാജന്‍ സ്‌കറിയയെ പിടികൂടാനാവാത്തത് വീഴ്ച, അതിന്റെ പേരിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്'; പോലീസിനെതിരെ ഹൈക്കോടതി

നിയമകാര്യ ലേഖിക

ഷാജന്‍ സ്‌കറിയക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായുള്ള പോലീസ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. ഷാജന്‍ സ്‌കറിയയെ പിടികൂടാനാവാത്തത് പോലീസിന്റെ വീഴ്ചയാണെന്നും അതിന്റെ പേരില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പ്രതി അല്ലാത്തയാളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. പത്തനംതിട്ട സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ വിശാഖന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

ഹര്‍ജിക്കാരന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ കോടതിക്ക് മനസിലായേനെ. ഹര്‍ജിക്കാരന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു.

അന്വേഷണം നടത്താം. എന്നാല്‍ പ്രതിയല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ എങ്ങനെ സാധിക്കും? മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. നടപടികള്‍ പാലിക്കാതെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കരുത്. എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പിടിച്ചെടുക്കുമോയെന്നും കോടതി ചോദിച്ചു.

അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപും ക്യാമറ അടക്കമുള്ള വസ്തുക്കളും പോലീസ് പിടിച്ചെടുക്കുകയായിരുന്നു.

പോലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയരുകയും റെയ്ഡിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും ബന്ധു വീടുകളിലും റെയ്ഡ് നടത്തുന്നത് കേരളത്തില്‍ കേട്ടു കേള്‍വിയില്ലാത്ത സംഭവമാണെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി