KERALA

വിദേശ പൗരന്മാരെ താമസിപ്പിക്കാൻ ട്രാൻസിറ്റ് ഹോം; കൊല്ലത്തെ കേന്ദ്രം സാമൂഹ്യവകുപ്പിന് കീഴില്‍

നിയമകാര്യ ലേഖിക

നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ പാര്‍പ്പിക്കാനുള്ള 'ട്രാന്‍സിറ്റ് ഹോം' സംസ്ഥാനത്ത് ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൊല്ലം മയ്യനാട് ഗ്രാമപഞ്ചായത്തില്‍ നവംബര്‍ 21 മുതല്‍ ട്രാന്‍സിറ്റ് ഹോം പ്രവര്‍ത്തനം ആരംഭിച്ചതായി സാമൂഹിക നീതി വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. ശിക്ഷാ കാലാവധി കഴിഞ്ഞ് ജയില്‍ മോചിതരാകുന്ന വിദേശികളെയും ഇവിടെ പാര്‍പ്പിക്കും.

വിസ, പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും തുടരുന്നവരെ രാജ്യം വിടുന്നത് വരെ ഇവിടെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ട്രാന്‍സിറ്റ് ഹോം പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ചട്ടപ്രകാരമാണ് ഇതിന്‍റെ പ്രവർത്തനം. ഹോം മാനേജര്‍ സെക്യൂരിറ്റി ചീഫ്, മൂന്ന് സെക്യൂരിറ്റി, ഉള്‍പ്പെടെയുളളവരെ നിയമിക്കുകയും ചെയ്തു. 20 പേരെ താമസിപ്പിക്കാനുള്ള സൗകര്യം നിലവിലുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. നൈജീരിയന്‍ സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ട്രാന്‍സിറ്റ് ഹോം ആരംഭിക്കാന്‍ ഉത്തരവിട്ടത്.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആഭ്യന്തര വകുപ്പ് തൃശൂരില്‍ ആദ്യത്തെ ട്രാന്‍സിറ്റ് ഹോം ആരംഭിച്ചെങ്കിലും പിന്നീട് അതിന്റെ പ്രവർത്തനം അവസാനിപ്പിച്ച് സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ മയ്യനാട് ട്രാന്‍സിറ്റ് കേന്ദ്രം ആരംഭിക്കുകയായിരുന്നു. 5000 ചതുരശ്ര അടിയില്‍ അഞ്ച് മുറികളോടുകൂടിയ ഇരുനില കെട്ടിടമാണ് സജ്ജീകരിച്ചിട്ടുളളത്. പ്രധാന കെട്ടിടത്തിന് പുറത്തായി 500 ചതുരശ്ര അടി ഔട്ട് ഹൗസ്, ഭക്ഷണശാല എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിച്ചിരിക്കുന്നത്. 18 വയസില്‍ താഴെയുളള കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണമെന്ന നിര്‍ദേശമടങ്ങിയ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഒരേ സമയം 25 പേര്‍ക്ക് കഴിയാവുന്നതാണ് കേന്ദ്രം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും