KERALA

ടി പി വധം: 'തിരശ്ശീലയ്ക്ക് പിന്നിലുള്ളവര്‍ പുറത്തുവരേണ്ടതുണ്ട്', നിയമ പോരാട്ടം തുടരുമെന്ന് കെ കെ രമ

വെബ് ഡെസ്ക്

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ കടുപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഭാര്യയും എംഎല്‍എയുമായ കെ കെ രമ. ഹൈക്കോടതി തീരുമാനം നല്ല വിധിയെന്നായിരുന്നു കെ കെ രമയുടെ പ്രതികരണം. അഭിപ്രായ വ്യത്യാസത്തിനെ പേരില്‍ ആരെയും കൊല്ലാന്‍ പാടില്ലെന്നതിനുള്ള ശക്തമായ താക്കീതാണ് ഹൈക്കോടതിയുടെ തീരുമാനം എന്നും കെ കെ രമ പ്രതികരിച്ചു.

അതേസമയം, വിധിയെ സ്വാഗതം ചെയ്യുമ്പോഴും ടിപി വധക്കേസുമായി ബന്ധപ്പെട്ട് തിരശ്ശീലയ്ക്ക് പിന്നിലുള്ളവര്‍ പുറത്തുവരേണ്ടതുണ്ടെന്ന് ആര്‍എംപി നേതൃത്വം പ്രതികരിച്ചു. തെളിവില്ലെന്നതിന്റെ പേരില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ആര്‍എംപി നേതാവ് എന്‍ വേണു പ്രതികരിച്ചു. വിധി പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയ്ക്ക് പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിര്‍മ്മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവരെ കൊലപാതകം കൂടാതെ ഗൂഢാലോചന കൂടി ഉള്‍പ്പെടുത്തി നിലവിലെ ജീവപര്യന്തത്തിനു പുറമേ മറ്റൊരു ജീവപര്യന്തം കൂടി ഉള്‍പ്പെടുത്തിയാണ് ഹൈക്കോടതി വിധിച്ചത്.

ആറാം പ്രതി അണ്ണന്‍ സിജിത്തിന്റെ ശിക്ഷ വര്‍ധിപ്പിച്ചിട്ടില്ല. കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, വായപ്പടച്ചി റഫീഖ് എന്നിവരുടെ ശിക്ഷ വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍, ഈ പ്രതികള്‍ക്കൊന്നും 20 വര്‍ഷം കഴിയാതെ പരോളിനോ ശിക്ഷ ഇളവിനോ അര്‍ഹതയുണ്ടാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും