KERALA

നിപ ലക്ഷണം: കുറ്റ്യാടി, നാദാപുരം മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം

ദ ഫോർത്ത് - കോഴിക്കോട്

കോഴിക്കോട് നിപ സംശയത്തോടെ രണ്ടുമരണം സ്ഥിരീകരിച്ചതോടെ രോഗ ലക്ഷണങ്ങളുള്ളവരുടെ സമ്പർക്കമേഖലയിൽ പ്രത്യേക ജാഗ്രതാ നിർദേശം. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ ഉൾപ്പെട്ട 15 കിലോമീറ്റർ ചുറ്റളവിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മന്ത്രി മുഹമ്മദ് റിയാസിനാണ് മേഖലയിലെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പരിശോധനാഫലം വന്നതിന് ശേഷമെ നിപ പ്രോട്ടോക്കോളിലേക്ക് മാറുന്നതിൽ തീരുമാനമെടുക്കൂ.

സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. സമ്പർക്കത്തിലുള്ള ഒരാളും ഇന്നലെ വൈറസ് ബാധ ലക്ഷണങ്ങളോടെ മരിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയ നാലുപേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇതിൽ ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്.

രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മാസ്കും സാനിറ്ററൈസറും ഉൾപ്പടെയുള്ളവ ഉപയോഗിക്കാൻ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക നിർദേശം നൽകി. ആശുപത്രിയിലെത്തുന്നവരും മാസ്ക് ധരിക്കണമെന്നാണ് നിർദേശം.

ജില്ലയിൽ നിപ സംശയത്തെ തുടർന്ന് അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചതിന്റെ ഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

മന്ത്രി പി എ മുഹമ്മദ് റിയാസ്, നാദാപുരം, കുറ്റ്യാടി എംഎൽഎമാർ, സമീപപ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കുന്ന അവലോകനയോഗം ഉച്ചയ്ക്ക് 2.30ന് കുറ്റ്യാടി റസ്റ്റ് ഹൗസിൽ ചേരും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?