KERALA

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

വെബ് ഡെസ്ക്

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി പി സരിനെ തന്നെ തീരുമാനിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്. ഇന്നു ചേര്‍ന്ന് യോഗത്തിനു ശേഷം സെക്രട്ടേറിയറ്റ് അംഗം നിധി കണിച്ചേരി സരിന്റെ വീട്ടിലെത്തി പാര്‍ട്ടി തീരുമാനം അറിയിച്ചു. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും തുടര്‍ന്ന് ഇന്നു വൈകിട്ട് തന്നെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും നിധി കണിച്ചേരി വ്യക്തമാക്കി.

അനുകൂല സാഹചര്യം മുതലെടുക്കണമെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. അതിന് സരിനെ സ്ഥാനാര്‍ഥിയാക്കുന്നതാണ് ഉചിതമെന്ന പൊതുഅഭിപ്രായത്തിന് സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കുകയായിരുന്നു. അനുകൂല സാഹചര്യങ്ങള്‍ എന്തായാലും പ്രയോജനപ്പെടുത്താനാണ് എല്‍ഡിഎഫ് തീരുമാനമെന്നു യോഗ ശേഷം സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞു.

''കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടന്‍ മുഹമ്മദിനെ ഞങ്ങള്‍ സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. കുഞ്ഞാലിയുടെ രക്തത്തിന്റെ മണം മായും മുമ്പേയാണ് ആര്യാടന്‍ ഇടതുപക്ഷത്തേക്ക് വന്നത്. അന്ന് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ ആര്യാടനെ സ്ഥാനാര്‍ഥിയാക്കി. അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുക''- ബാലന്‍ വ്യക്തമാക്കി.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ട സരിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി