KERALA

കേരളത്തില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു; കൊല്ലം സ്വദേശി ചികിത്സയില്‍

വെബ് ഡെസ്ക്

കേരളത്തില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ 35 കാരനാണ് വാനര വസൂരി സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ സ്ഥിരീകരിക്കുന്ന ആദ്യ കേസാണിത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ 12-ാം തീയതിയാണ് കൊല്ലം സ്വദേശി യുഎഇ യില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. അച്ഛന്‍, അമ്മ, ടാക്‌സി ഡ്രൈവര്‍, ഓട്ടോ ഡ്രൈവര്‍ എന്നിവര്‍ക്ക് പുറമെ വിമാനത്തില്‍ ഒപ്പം യാത്രചെയ്ത 11 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്.

യുഎഇയില്‍ നിന്നും നാട്ടിലെത്തിയ ദിവസം തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ ആശുപത്രിയിലെത്തിയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

മെഡിക്കല്‍ കോളേജില്‍ നിന്നും മങ്കി പോക്‌സാണെന്ന സംശയത്തെ തുടര്‍ന്നാണ് സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനയിലാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. അയച്ച എല്ലാ സാംപിളുകളും പോസിറ്റീവാണെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്