മധു 
KERALA

'വാളയാര്‍, മധു കേസ്; കേരളത്തിന്‌ പുറത്തുനിന്നുള്ള സിബിഐ സംഘം അന്വേഷിക്കണം'

വെബ് ഡെസ്ക്

വാളയാർ, മധു കേസുകളിലെ ഇരകളുടെ അമ്മമാർ ഇന്ന് കേന്ദ്ര മന്ത്രി അമിത് ഷായെ കാണും. കേരളത്തിന് പുറത്തുനിന്നുള്ള സിബിഐ സംഘം വാളയാർ കേസ് അന്വേഷിക്കണമെന്നും അഭിഭാഷകനെ വേണമെന്നും ആവശ്യപ്പെടുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണയ്ക്കിടെ അരങ്ങേറിയ സാക്ഷികളുടെ കൂറുമാറ്റ പരമ്പര വിധിയെ സാരമായി ബാധിക്കുമെന്നതിനാൽ, മധുവിന് നീതി ലഭിക്കുമോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. അതിനാൽ കേസിൽ കേന്ദ്ര ഇടപെടൽ വേണമെന്നാണ് ആവശ്യം.

വാളയാർ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി തള്ളിയതിൽ സന്തോഷമുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേരളത്തിന് അകത്തുള്ള സിബിഐ സംഘം അന്വേഷണം നടത്തിയാൽ വീണ്ടും കണ്ണിൽ പൊടിയിടുമെന്ന ആശങ്കയുള്ളതിനാൽ, കേരളത്തിന് പുറത്തുനിന്നുള്ള സംഘം കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം. കൂടാതെ വാളയാർ കേസ് അന്വേഷിക്കാൻ മാത്രം ഒരു അഭിഭാഷകൻ വേണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.

മധു കേസിൽ പ്രധാന സാക്ഷികളായി പ്രോസിക്യൂഷന്‍ മുന്നോട്ടുകൊണ്ടുവന്ന എട്ടു സാക്ഷികളില്‍ ഏഴു പേരും വിചാരണയ്ക്കിടെ മൊഴിമാറ്റിയിരുന്നു. കേസില്‍ ആകെ 119 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള സാക്ഷികളില്‍ ഏഴു പേരാണ് മൊഴിമാറ്റിപ്പറഞ്ഞത്. പോലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു രഹസ്യമൊഴി നല്‍കിയതെന്നാണ്‌ ഇവര്‍ കോടതിയേ അറിയിച്ചത്. വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക മധുവിന്‍റെ കുടുംബം പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയെ കാണാനുള്ള കുടുംബത്തിന്റെ തീരുമാനം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?