KERALA

നയന സൂര്യന്റെ മരണം: കൊലപാതകമല്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി

നയനയുടേത് ആത്മഹത്യയാണോ രോഗം മൂലമുള്ള മരണമാണോ എന്ന് കണ്ടെത്താനാകുന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്

വെബ് ഡെസ്ക്

യുവസംവിധായിക നയന സൂര്യന്റെ മരണത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. നയനയുടെ മരണം കൊലപാതകമെല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണ കാരണമെങ്കിലും അതിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും ക്രൈംബ്രാഞ്ചിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ നയനയുടേത് ആത്മഹത്യയാണോ രോഗം മൂലമുള്ള മരണമാണോ എന്ന് കണ്ടെത്താനാകുന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലുള്ള എട്ടംഗ മെഡിക്കല്‍ സംഘമാണ് കൊലപാതക സാധ്യത പൂർണമായി തള്ളിയത്. നയനയുടെ മുറിയില്‍ ആരും കടന്നിട്ടില്ലെന്നും മരിച്ച് കിടന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും കൊലപാതക സാധ്യത തള്ളാൻ കാരണമായി. നയനയ്ക്ക് ഒട്ടേറെ മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

2019 ഫെബ്രുവരി 23ന് രാത്രിയാണ് നയന സൂര്യനെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമേഹ രോഗിയായിരുന്ന നയന ഷുഗര്‍ താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായം കിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് അന്ന് പോലീസ് പറഞ്ഞത്. എന്നാൽ മരണം സംബന്ധിച്ച പോലീസ് ഭാഷ്യം തള്ളി നയനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ ശശികല രംഗത്തെത്തിയിരുന്നു. കൊലപാതക സാധ്യതയടക്കം താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കിയാണ് മൊഴി തയ്യാറാക്കിയതെന്നാണ് ഡോ. കെ ശശികല വ്യക്തമാക്കിയത്.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി