KERALA

'ബികോം ഫസ്റ്റ് ക്ലാസ്'; നിഖിലിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കണ്ടെടുത്തു

വെബ് ഡെസ്ക്

മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കണ്ടെത്തി പോലീസ്. നിഖിലിന്റെ കായംകുളത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് കണ്ടെടുത്തത്. കലിംഗ സർവകലാശാലയുടെ പേരിലുള്ളതാണ് സർട്ടിഫിക്കറ്റ്. ബികോം ഫസ്റ്റ് ക്ലാസിൽ പാസായെന്ന വ്യാജ മാർക്ക് ലിസ്റ്റുകളും വീട്ടിൽ നിന്ന് ലഭിച്ചു. കിടക്കയ്ക്കടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും. പണമിടപാട് രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ കൊച്ചിയിലെ സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തും.

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിലായിരുന്ന നിഖിൽ തോമസ് ശനിയാഴ്ചയാണ് അറസ്റ്റിലായത്. തന്റെ സുഹൃത്താണ് സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് നിഖിൽ നൽകിയ മൊഴി. ഒറിജിനൽ സർട്ടിഫിക്കറ്റാണെന്ന് സുഹൃത്ത് ഉറപ്പ് പറഞ്ഞെന്നും, അതുകൊണ്ടാണ് എം കോമിന് അപേക്ഷിക്കാൻ അത് ഉപയോഗിച്ചതെന്നും നിഖിൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മാലിദ്വീപിലുള്ള നിഖിലിന്റെ സുഹൃത്തും മുൻ എസ്എഫ്ഐ നേതാവുമായ അബിൻ സി രാജിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

കായംകുളം എംഎസ്എം കോളേജിൽ ബിരുദ വിദ്യാർഥിയായിരുന്ന നിഖിൽ തോമസ് പരീക്ഷ പാസാകാതെ കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ഇതേ കോളേജിൽ എംകോമിന് ചേർന്നതാണ് വിവാദത്തിന് വഴിവച്ചത്. വിവാദമായതോടെ എംഎസ്എം കോളേജ് നൽകിയ പരാതിയിലാണ് കായംകുളം പോലീസ് നിഖിൽ തോമസിനെതിരെ കേസെടുത്തത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും