KERALA

നിപയില്‍ നാലുപേരെ നഷ്ടപ്പെട്ട കുടുംബം ജപ്തി ഭീഷണിയില്‍; 10 ലക്ഷത്തിന്റെ കടബാധ്യത

എം എം രാഗേഷ്

അഞ്ചുവര്‍ഷം മുന്‍പത്തെ മെയ്, കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന നിപയെന്ന മാരക വൈറസ് കവര്‍ന്നെടുത്തത് സിസ്റ്റര്‍ ലിനി ഉള്‍പ്പെടെ 17 പേരുടെ ജീവന്‍. കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്തായിരുന്നു ആദ്യ ഇര. ഇതേ കുടുംബത്തിലെ മൂന്നുപേര്‍ക്കുകൂടി ജീവന്‍ നഷ്ടമായി. വിറങ്ങലിച്ചുപോയ അവസ്ഥയില്‍നിന്ന് അല്‍പ്പമെങ്കിലും കരകയറാന്‍ ശ്രമിക്കുന്ന ഈ കുടുംബമിപ്പോള്‍ മറ്റൊരു പ്രതിസന്ധിയുടെ വക്കിലാണ്.

സാബിത്തിന്റെ മൂത്തസഹോദരന്‍ സാലിഹ് എടുത്ത നാല് ലക്ഷത്തിന്റെ വിദ്യാഭ്യാസ വായ്പ 10 ലക്ഷത്തിലെത്തി നില്‍ക്കുന്നു. ഇതില്‍നിന്ന് ഒഴിവാകാന്‍ കുടുംബത്തില്‍ അവേശഷിക്കുന്ന ഏക ആണ്‍തരിയായ ഇളയസഹോദരന്‍ മുത്തലിബ് മുട്ടാത്ത വാതിലുകളില്ല. ഉമ്മയെ സംരക്ഷിക്കാന്‍ ഒരു ജോലി കൂടി വേണം മുത്തലിബിന്. ലോൺ എഴുതി തള്ളാൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയെങ്കിലും ഇതിലും യാതൊരു നടപടിയുമായിട്ടില്ല.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും