പ്രതീകാത്മക ചിത്രം 
KERALA

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

വെബ് ഡെസ്ക്

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്കു സമീപം പുലര്‍ച്ചെ രണ്ടയോടെയായിരുന്നു അപകടം.

പക്ഷാതാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സുലോചനയെ ശസ്ത്രക്രിയയ്ക്കുവേണ്ടി മൊടക്കല്ലൂർ മലബാര്‍ ആശുപത്രിയില്‍നിന്ന് മിംസ് ആശുപത്രിയിലേക്കു മാറ്റുമ്പോഴാണ് അപകടം സംഭവിച്ചത്.

പുതിയറ ഹ്യുണ്ടായ് ഷോറൂമിന്റെ സമീപത്തുളള ട്രാന്‍സ്‌ഫോമറിലാണ് ആംബുലന്‍സ് ഇടിച്ചത്. സുലോചനയ്ക്ക് പുറമേ ഭര്‍ത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, ഡോക്ടർ, രണ്ട് നഴ്‌സിങ് അസിസ്റ്റന്റുമാർ എന്നിവരും ആംബുലൻസിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ റോഡിൽ തെറിച്ചുവീണു.

ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പിന്നീട് പോലീസെത്തിയാണ് രോഗിയെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ആംബുലൻസ് ഇടിച്ചതിനെത്തുടർന്ന ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിക്കുകയായിരുന്നു. ആംബുലൻസ് ആംബുലന്‍സ് സമീപത്തെ കടകളിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ഷട്ടറുകള്‍ തകര്‍ന്നു. സ്‌ഫോടനത്തിനു സമാനമായ ശബ്ദമുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും