KERALA

'വാർത്തകളേക്കാൾ സെന്‍സേഷനില്‍ താത്പര്യം'; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം; വിമര്‍ശനവുമായി ഹൈക്കോടതി

നിയമകാര്യ ലേഖിക

സെൻസേഷനു വേണ്ടി അപകീർത്തികരമായ വാർത്തകൾ നൽകുന്ന ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ ചാനലിന്റെ രണ്ട് ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി ജി അരുണാണ് നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയത്. വ്യക്തികൾക്കോ മാധ്യമങ്ങൾക്കോ പൗരന്മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനാവില്ല. കൃത്യമായ കാരണമില്ലെങ്കിൽ സർക്കാർ ഏജൻസികൾക്ക് പോലും ഇതിന് അവകാശമില്ല. ഇത് തടയാൻ നിയമമില്ലെങ്കിൽ പോലും വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നു

സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ചില ഓൺലൈൻ മാധ്യമങ്ങൾക്ക് വാർത്തകളെക്കാൾ സെന്‍സേഷനിലാണ് താത്പര്യം. ഒരു വിഭാഗം ആളുകൾ ഇവയൊക്കെ വിശ്വസിക്കും. ഇത്തരം ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം. ചിലരുടെ പ്രവർത്തനത്തിന്റെ ഭാഗമായി ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.

രാഷ്ട്രപിതാവ് തന്നെ “ഫോർത്ത് എസ്റ്റേറ്റ് '' എന്നാണ് മാധ്യമങ്ങളെ വിഷേഷിപ്പിച്ചത്. അത് തീർച്ചയായും അധികാരമാണ്. പക്ഷേ , അധികാരം ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി ഉത്തരവിൽ വ്യക്താക്കി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?