KERALA

അടൂര്‍ ഗോപാലകൃഷ്ണനും ഡോ. സി ജെ ജോണിനും പി കേശവദേവ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

വെബ് ഡെസ്ക്

മലയാള സാഹിത്യകാരന്‍ പി. കേശവദേവിന്റെ സ്മരണയ്ക്ക് രൂപീകരിച്ച പി കേശവദേവ് ട്രസ്റ്റിന്‌റെ സാഹിത്യപുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണനും ഡയാബ്സ്‌ക്രീന്‍ കേരള പുരസ്‌കാരം മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി ജെ ജോണിനും സമ്മാനിച്ചു. സാധാരണക്കാരുടെ എഴുത്തുകാരനായിരുന്നു പി കേശവദേവ് എന്നും അനീതിയോടുള്ള എതിര്‍പ്പ് അദ്ദേഹത്തിന്റെ എല്ലാ കൃതികളുടെയും അധാരമായിരുന്നു എന്നും പുരസ്‌കാരം ഏറ്റുവാങ്ങി അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഡോ. സി ജെ ജോണ്‍ കേരളത്തിലെ വളര്‍ന്നു വരുന്ന തലമുറയില്‍ നിലനില്‍ക്കുന്ന മാനസിക ആരോഗ്യ ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടുകയും അതില്‍ ആശങ്ക പങ്കുവെയ്ക്കുകയും ചെയ്തു.

പുതിയ തലമുറയില്‍ കുറഞ്ഞുവരുന്ന മാനസികാരോഗ്യത്തിന് മുന്‍തൂക്കം കൊടുത്തു പ്രവര്‍ത്തിക്കുന്ന ആളാണ് ഡോ. സി ജെ ജോണ്‍ എന്നും മികച്ച ആവിഷ്‌കാരശൈലിയാല്‍ വേറിട്ട കഥകള്‍ ആസ്പദമാക്കിയുള്ളവയായിരുന്നു അടൂരിന്റെ ചിത്രങ്ങള്‍ എന്നും അത് പുരോഗമന സാഹിത്യത്തിന്റെ പ്രഖ്യാപനമായും കെ ജയകുമാര്‍ ഐഎഎസ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഒരു മനുഷ്യനെ അളക്കേണ്ടത് മനുഷ്യത്വം കൊണ്ടാണെന്നും സി ജെ ജോണിന്റെയും അടൂരിന്റെയും പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് മുടവന്‍മുഗള്‍ പി കേശവദേവ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ പി കേശവദേവ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ജ്യോതിദേവ് കേശവദേവ്, സാഹിത്യ പുരസ്‌കാര സമിതി ചെയര്‍മാന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, കെ ജയകുമാര്‍ ഐഎസ്, കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, എം കെ മുനീര്‍, ആര്‍കിടെക്ടും ഹാബിറ്റാറ്റ് സ്ഥാപകനുമായ പത്മശ്രീ ജി ശങ്കര്‍, സുനിത ജ്യോതിദേവ് എന്നിവര്‍ സംസാരിച്ചു.

അഞ്ചാം വര്‍ഷവും അകലുന്ന കേവലനീതി; ഉമറിന് സ്വാതന്ത്ര്യം ഇനിയെന്ന്?

'ചെറിയ തിന്മയെ തിരഞ്ഞെടുക്കൂ'; അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലയെയും ട്രംപിനെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

തട്ടകം മാറ്റി സ്മൃതി ഇറാനി; കെജ്‌രിവാളിനെ നേരിടാന്‍ ബിജെപിയുടെ തുറുപ്പ്ചീട്ടോ?

'ഡീപ് ഫേക്ക് പോണോഗ്രഫി' ഭീഷണിയിൽ തെക്കൻ കൊറിയ; പ്രതിഷേധവുമായി പെൺകുട്ടികളും സ്ത്രീകളും

ഡൽഹി- കൊച്ചി എയർ ഇന്ത്യ വിമാനം വൈകിയത് പത്ത് മണിക്കൂർ; ദുരിതത്തിലായി ഓണത്തിന് നാട്ടിലെത്താനിരുന്ന മലയാളികള്‍