pc george 
KERALA

പിണറായിക്കെതിരെ പിസി ജോർജ്ജ്: ഫാരിസിൻ്റെ നിക്ഷേപങ്ങളിൽ പങ്ക്, അമേരിക്കൻ ബന്ധം അന്വേഷിക്കണം

വെബ് ഡെസ്ക്

ലൈംഗിക പീഡന കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി ജോർജ്.

സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചക്കാണ് ജോർജിനെ അപ്രതീക്ഷിതമായി മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി പ്രോസിക്യൂഷൻവാദങ്ങൾ തള്ളിയ കോടതി ജാമ്യം അനുവദിച്ചു.പി.സി ജോർജിന് ജാമ്യം ലഭിച്ചത് സർക്കാറിന് വലിയ തിരിച്ചടിയായി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ മകൾ വീണക്കും എതിരെ കടുത്ത ആരോപണങ്ങലാണ് ജോർജ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന 'ഡോൺ' വിവാദ വ്യവസായി ഫാരിസ് അബൂബക്കർ ആണെന്നും മകളുടെ സ്ഥാപനം വഴി ആണ് ഇടപാടെന്നും ജോർജ് ആരോപിച്ചു. ഫാരിസിന്റെ നിക്ഷേപങ്ങളിൽ പിണറായി വിജയന് പങ്കുള്ളതായും ജോർജ്ജ് ആരോപിച്ചു.

തനിക്കെതിരായ ലൈംഗിക പീഡന കേസിന് പിന്നിൽ പിണറായി വിജയനും ഫാരിസ് അബൂബക്കറുമാണ്. മുഖ്യമന്ത്രിയുടെ അമേരിക്കൻ ബന്ധം വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ ജോർജ്ജ് പറഞ്ഞു.

pc george
അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതി നൽകിയപ്പോൾ ഏറ്റവും കൂടുതൽ എതിർത്ത പിണറായി വിജയൻ ഇപ്പോൾ വിമാനത്താവളം അവർക്ക് ലഭിക്കാൻ കൂട്ടുനില്‍ക്കുന്നു

കുടുബശ്രീവഴി കേരളത്തിലെ തൊഴിലില്ലാത്ത സ്ത്രീകളുടെ ഡേറ്റ ശേഖരിച്ചിരുന്നു. ഇവ സുരക്ഷിതമല്ല. ഇതിനുപിന്നിലും ഡേറ്റാ കച്ചവടമുണ്ടെന്നാണ് സംശയം. തന്റെ അറസ്റ്റിനുപിന്നിൽ ഗൂഢാലോചനയുണ്ട്.

പി.ജെ. ജോസഫ്, ടി.യു. കുരുവിള, ഗണേഷ്‌കുമാർ എന്നിവരെയൊക്കെ രാജിവെപ്പിക്കാൻ തന്റെ ഇടപെടലിലൂടെ കഴിഞ്ഞതായും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലൈഗീക പീഡന പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ഉപാധികളോടെയാണ് കോടതി പി സി ജോർജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെയോ മൂന്നു മാസം വരെയോ എല്ലാ ശനിയാഴ്ചയും രാവിലെ 10 മണിക്കും ഒരു മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പരാതിക്കാരിയോ സാക്ഷികളെയോ സ്വാധീനിക്കരുതെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.

ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയായതിനാൽ ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. പി സി ജോർജ്ജിന് ജാമ്യം നൽകിയതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകുമെന്നാണ് സൂചന.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?