KERALA

സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പദ്ധതിയുമായി കൈകോര്‍ക്കാന്‍ പെന്തകോസ്ത് യുവജന സംഘടന പിവൈപിഎ

വെബ് ഡെസ്ക്

സംസ്ഥാന സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പദ്ധതിയുടെ നിർമിക്കുന്ന 150 വീടുകളിലേക്ക് റഫ്രിജറേറ്ററും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കാൻ കേരള സ്റ്റേറ്റ് പെന്തകൊസ്ത് യങ്ങ് പീപ്പിള്‍സ് അസോസിയേഷന്‍ (പിവൈപിഎ). ആരോഗ്യമന്ത്രി വീണ ജോര്‍ജുമായുള്ള ചര്‍ച്ചയിലാണ് പുനരധിവാസ പദ്ധതികളുമായി കൈകോര്‍ക്കാനുള്ള സന്നദ്ധത പിവൈപിഎ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ്‌സ് അറിയിച്ചത്. ഇന്ത്യ പെന്തകോസ്ത് ദൈവസഭ(ഐപിസി)യുടെ യുവജനവിഭാഗമാണ് പിവൈപിഎ.

ദുരിതബാധിതരുടെ പുനരധിവാസത്തിനായി പ്രത്യേക ടൗണ്‍ഷിപ്പ് ഒരുക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. അതിനു മുന്നോടിയായി ക്യാമ്പുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്കു മാറ്റും. വാടകവീടുകൾ ലഭ്യമാകുന്നില്ലെങ്കിൽ പ്രീഹാബ് വീടുകളൊരുക്കും. 16 ക്യാമ്പുകളിലായി 648 കുടുംബങ്ങളിലെ 2225 പേരാണുള്ളത്. 847-പുരുഷന്മാര്‍ 845-സ്ത്രീകള്‍ 533 -കുട്ടികള്‍ 4 -ഗര്‍ഭിണികള്‍ എന്നിവരാണ് ക്യാമ്പില്‍ താമസിക്കുന്നത്.

ദുരിതാക്യാമ്പില്‍ താമസിക്കുന്നവര്‍ ഒഴിയുന്ന മുറയ്ക്ക് വെള്ളാര്‍മല ജിവിഎച്ച് എസ് വിദ്യാർഥികൾക്കു മേപ്പാടി ജി എച്ച് എസ് എസിലും മുണ്ടക്കൈ ജി എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മേപ്പാടി ജി എല്‍ പി എസിലും പഠനസൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹാരിസണ്‍ മലയാളം പ്ലാന്റേഷനിൽ ഏറ്റെടുത്ത 64 സെന്റിനു പുറമേ 25 സെന്റ് ഭൂമി കൂടി സർക്കാർ ഏറ്റെടുത്തു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഈ പ്രദേശത്താണ്.

സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. മനുഷ്യരെ മാത്രമല്ല വളര്‍ത്തുമൃഗങ്ങളെ കൂടി പുനഃരധിവസിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും.

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍