KERALA

വീഡിയോ പകർത്തിയെന്ന് ആരോപിച്ച് നടൻ വിനായകന്‍ മോശമായി പെരുമാറിയെന്ന് പരാതി; നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി

നിയമകാര്യ ലേഖിക

നടൻ വിനായകൻ വിമാനത്തിൽ വച്ച് മോശമായി പെരുമാറിയെന്ന പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ വിനായകനെ കക്ഷി ചേർത്തു. മെയ് 27ന് ഗോവയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വിനായകൻ മോശമായി പെരുമാറിയെന്ന പരാതിയിൽ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബിൽ സ്കുൾ മാനേജരായ മലയാളി പുരോഹിതൻ ജിബി ജയിംസാണ് ഹർജി നൽകിയത്.

സിവിൽ ഏവിയേഷൻ മന്ത്രാലയം, ഇൻഡിഗോ എയലൈൻസ് തുടങ്ങിയവരെ എതിർ കക്ഷിയാക്കി നൽകിയ ഹർജിയിൽ വിനായകനെയും കക്ഷി ചേർക്കാൻ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശിച്ചു.

അനുവാദമില്ലാതെ തന്റെ വീഡിയോ എടുത്തെന്ന് പറഞ്ഞ് വിനായകൻ മോശമായി പെരുമാറിയെന്നാണ് ഹർജിക്കാരന്‍റെ പരാതി. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും വിമാനക്കമ്പനിയും എയർലൈൻസ് മന്ത്രാലയവും നടപടി സ്വീകരിക്കാത്തതിരുന്നതിനെ തുടർന്നാണ് ഹർജി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും