KERALA

വിഴിഞ്ഞം സമരസമിതി പ്രവര്‍ത്തകര്‍ ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിച്ചു; പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കടന്നു: പോലീസ്

വെബ് ഡെസ്ക്

വിഴിഞ്ഞം പദ്ധതിക്കെതിരായ സമരത്തിന്റെ നൂറാം ദിനാചരണത്തിനിടെ സമരസമിതി പ്രവർത്തകർ പദ്ധതി പ്രദേശത്ത്‌ അതിക്രമിച്ച്‌ കടന്നതായി പോലീസ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്‌ സമരക്കാർ തുടർച്ചയായി ലംഘിച്ചു. നിയമലംഘനങ്ങൾക്ക് സമരക്കാർക്കെതിരെ 102 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് കടുത്ത നടപടിയിലേക്ക് കടന്നില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പോലീസ് പറഞ്ഞു.

സമരത്തിന് സ്‌ത്രീകളും കുട്ടികളും അടക്കം 2000 ഓളം പേരുണ്ട്. പ്രധാന കവാടം തകർത്ത്‌ അകത്തുകയറി നാശനഷ്‌ടമുണ്ടാക്കി. അക്രമം തടയാനായി 1440 പോലീസുകാരെ വിന്യസിച്ചു. മൂന്നു ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണർമാരുടെ നേതൃത്വത്തിൽ 16 ഡിവൈഎസ്‌പിമാരും 32 ഇൻസ്‌പെക്ടർമാരും 32 സബ്‌ ഇൻസ്‌പെക്ടർമാരും സ്ഥലത്തുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സമരക്കാർ നിർമാണം തടസപ്പെടുത്തുന്നതിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികളിലാണ്‌ പോലീസ് സത്യവാങ്‌മൂലം നൽകിയത്‌. വിഴിഞ്ഞം തുറമുഖ നിർമാണ സ്ഥലത്തെ എല്ലാ തടസങ്ങളും അടിയന്തിരമായി നീക്കണമെന്ന് ഹൈകോടതി അന്ത്യശാസനം നൽകിയിട്ടുണ്ട്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന നവംബർ ഏഴിനകം തടസങ്ങൾ നീക്കണമെന്നാണ് കോടതിയുടെ നിർദേശം.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം