KERALA

'രാഷ്ട്രീയത്തടവുകാർ എന്ന പദവി നൽകുക'; വിയ്യൂരിൽ തടവുകാരൻ നിരാഹാരസമരത്തിൽ

വെബ് ഡെസ്ക്

കേരള പ്രിസൺ റൂളിൽ രാഷ്ട്രീയ തടവുകാർ എന്ന പദവി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിയൂർ ജയിലിൽ നിരാഹാരസമരം. യുഎപിഎ കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന തമിഴ്‌നാട് സ്വദേശി ഡോ. ദിനേശാണ് രാഷ്ട്രീയ തടവുകാരുടെ അവകാശ ദിനമായ സെപ്റ്റംബർ 13ന് പന്ത്രണ്ട് മണിക്കൂർ നീണ്ട നിരാഹാരസമരം പ്രഖ്യാപിച്ചത്.

കേരള പ്രിസൺ റൂളിൽ രാഷ്ട്രീയ തടവുകാർ എന്ന വിഭാഗം ഉൾപ്പെടുത്തുക, 94-കാരനായ ഗ്രോ വാസുവിനെ കുറ്റവിമുക്തനാക്കി ഉടനടി ജയിൽ മോചിതനാക്കുക എന്നീ ആവശ്യങ്ങളാണ് ദിനേശ് പ്രധാനമായും ഉന്നയിക്കുന്നത്. കോയമ്പത്തൂരിൽ ദന്ത ഡോക്ടറായിരുന്നു ദിനേഷിനെ രണ്ടുവര്ഷങ്ങള്ക്ക് മുൻപാണ് കേരള പോലീസ് മാവോയിസ്റ്റ് കേസിൽ അറസ്റ്റ് ചെയ്യുന്നത്. 2015 ൽ നിലമ്പൂരിൽ നടന്ന മാവോയിസ്റ്റുകളുടെ യോഗത്തിൽ പങ്കെടുത്തുവെന്ന കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ്.

ലാഹോർ ഗൂഢാലോചന കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിരുന്ന ജതിൻ ദാസിന്റെ ഓർമദിനമാണ് രാഷ്ട്രീയ തടവുകാരുടെ അവകാശ ദിനമായി ആചരിക്കപ്പെടുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്ക് വേണ്ടി ജയിലിൽ നിരാഹാരം കിടന്നാണ് അദ്ദേഹം മരിക്കുന്നത്. 63 ദിവസം നീണ്ട സമരത്തിനൊടുവിൽ 1929 സെപ്റ്റംബർ 13നായിരുന്നു ജതിൻ ദാസിന്റെ അന്ത്യം.

2016ൽ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയെയും പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം നടത്തിയ കേസിലാണ് ഗ്രോ വാസുവിനെ ജൂലൈയിൽ അറസ്റ്റ് ചെയ്തത്. കേസിലുള്ള മറ്റുപ്രതികളെല്ലാം പിഴയടച്ച് ജാമ്യം എടുത്തിരുന്നു. കേസിലെ വാറന്റ് ലോങ്ങ് പെന്റിങ് ആയതിനെ തുടർന്നായിരുന്നു ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. സാക്ഷി വിസ്താരമെല്ലാം പൂർത്തിയായ കേസിൽ ഗ്രോ വാസുവിനെ ഇന്ന്‌ കോടതി വെറുതെ വിട്ടു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്