വി അബ്ധുറഹ്മാൻ 
KERALA

'ഇനി ചർച്ച ഉണ്ടായേക്കില്ല, കോടതി പറയട്ടെ', വിഴിഞ്ഞം സമരത്തിനെതിരെ മന്ത്രി വി അബ്ദുറഹ്‌മാൻ

വെബ് ഡെസ്ക്

വിഴിഞ്ഞം സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്നെന്ന സൂചന നല്‍കി ഫിഷറീസ് മന്ത്രി വി അബ്ദുറഹ്‌മാന്‍. തുറമുഖ നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്നത് രാജ്യവിരുദ്ധ സമരത്തെ രാജ്യവിരുദ്ധം എന്ന് വിശേഷിപ്പിക്കാനും ഫിഷറീസ് മന്ത്രി വി അബ്ദുറഹ്‌മാന്‍ തയ്യാറായി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യതാല്‍പര്യത്തെ എതിർക്കുന്ന സമരം പാടില്ലെന്നും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ സർക്കാരിനാകില്ലെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവരും സർക്കാരും തമ്മിൽ ഇനി ചർച്ച ഉണ്ടായേക്കില്ല. ചർച്ചയ്ക്കുള്ള സമയം അവസാനിച്ചുവെന്നും ഇനി കോടതി പറയട്ടേയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാർ 500 വീടുകൾ പണിയും മന്ത്രി പ്രതികരിച്ചു. നിലവിൽ 180 കുടുംബങ്ങൾ സർക്കാർ സഹായം സ്വീകരിച്ച് വാടക വീടുകളിലേക്ക് മാറി എന്നും മന്ത്രി വ്യക്തമാക്കി.

ഫിഷറീസ് മന്ത്രി പറഞ്ഞത് അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണെന്നായിരുന്നു പ്രസ്താവനയില്‍ ലത്തീൻ അതിരൂപ നടത്തിയ പ്രതികരണം. ഫിഷറീസ് മന്ത്രി പറഞ്ഞത് അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണ്. അത് മന്ത്രിസഭയുടെ അഭിപ്രായം ആണോ എന്നറിയില്ലെന്നും ചർച്ചകൾ ഇനിയും നടക്കുമെന്നും ലത്തീന്‍ അതീരൂപത പ്രതികരിച്ചു. മത്സ്യത്തൊഴിലാളി പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും ലത്തീന്‍ അതീരൂപത വ്യക്തമാക്കി.

അതിനിടെ, വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ സിപിഎമ്മും ബിജെപിയും കൈകോർത്തത് കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷൻ കൗൺസിൽ ലോം​ഗ് മാർച്ചിൽ സിപിഎം നേതാവ് ആനാവൂർ നാഗപ്പനും ബിജെപി നേതാവ് വി വി രാജേഷുമാണ് ഒന്നിച്ചെത്തിയത്. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടത്തുന്ന പദ്ധതിയാണിതെന്നായിരുന്നു സമരത്തില്‍ പങ്കെടുത്ത് വി വി രാജേഷ് നടത്തിയ പ്രതികരണം.

അതേസമയം, തുറമുഖ നിർമ്മാണത്തിന് തടസമായതെല്ലാം ഒരാഴ്‌ചയ്ക്കകം നീക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. സമരത്തിനെതിരായ അദാനി ഗ്രൂപ്പിന്റെ ഹർജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതി നിര്‍ദേശം. നിർമാണപ്രദേശത്ത് സഞ്ചാരം തടസപ്പെടുത്തരുതെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?