KERALA

കൊട്ടിക്കലാശം ഗംഭീരമാക്കി മുന്നണികള്‍; പുതുപ്പള്ളിയിലെ പരസ്യപ്രചാരണം അവസാനിച്ചു

ദ ഫോർത്ത് - കോട്ടയം

ഒരു മാസം നീണ്ടുനിന്ന പുതുപ്പള്ളിയിലെ പരസ്യപ്രചരണം അവസാനിച്ചു.

ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണത്തിന് സമാപനമായത്.

ഉച്ചയോടെ തന്നെ പാമ്പാടി ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് വിവിധ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ അണിനിരന്നു.

ഇടത് മുന്നണിയുടേയും യുഡിഎഫിന്റെയും ബിജെപിയുടേയും സംസ്ഥാന നേതാക്കളും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.

വാദ്യമേളങ്ങളും ആര്‍പ്പുവിളികളുമായി പ്രകമ്പനം കൊള്ളിക്കുന്ന കൊട്ടിക്കലാശത്തിനാണ് പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്.

കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയിൽ എത്തി അണികളെ കണ്ടുവെങ്കിലും ചാണ്ടി ഉമ്മൻ കൊട്ടിക്കലാശത്തിന് നിന്നില്ല

ഉച്ചയ്ക്ക് മുന്‍പ് ശശി തരൂരിന്റെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ ചാണ്ടി ഉമ്മൻ പങ്കെടുത്തു. കെ സുധാകരനും ചാണ്ടിക്കൊപ്പം ഇന്നുണ്ടായിരുന്നു.

ആവേശകരമായ കൊട്ടിക്കലാശമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരും നടത്തിയത്.

ജയ്ക്ക് സി തോമസ് പാമ്പാടിലേക്ക് എത്തിയതോടെ ഇടത് പ്രവര്‍ത്തകരുടെ ആവേശം കൊടുമുടി കയറി.

കൊട്ടിക്കലാശത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലിനൊപ്പം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമുണ്ടായിരുന്നു.

പുതുപ്പള്ളി ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കൊട്ടിക്കലാശമാണ് മുന്നണികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും