KERALA

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി, നാളെ പിരിയും

ദ ഫോർത്ത് - തിരുവനന്തപുരം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭ സമ്മേളം വെട്ടിച്ചുരുക്കി. നാളെ പിരിയുന്ന സഭ സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ വീണ്ടും സമ്മേളിക്കും. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമ്മേളനം വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ചര്‍ച്ച ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അടക്കം കടക്കേണ്ട സാഹചര്യത്തില്‍ സമ്മേളനം തുടര്‍ന്നാല്‍ അത് പ്രചാരണത്തെ ബാധിക്കുമെന്ന് ഭരണപ്രതിപക്ഷ കക്ഷികള്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് സമ്മേളനം പുനഃക്രമീകരിക്കാന്‍ സ്പീക്കര്‍ തീരുമാനമെടുത്തത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചതോടെ പ്രചാരണപരിപാടികള്‍ ഊര്‍ജിതമാക്കുകയാണ് പാര്‍ട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് തവണ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസ് തന്നെ ഇത്തവണയും സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചനകള്‍.

അതേസമയം മണര്‍ക്കാട് പള്ളിപ്പെരുന്നാള്‍ സെപ്റ്റംബര്‍ എട്ടിന് നടത്താന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി പ്രാദേശിക കോണ്‍ഗ്രസ് രംഗത്ത് എത്തി. അയര്‍ക്കുന്നം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഈ ആവശ്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും