KERALA

ദേവസ്വം ബോർഡുകൾക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ സംവരണം പാലിക്കണമെന്ന് സർക്കാർ ഉത്തരവ്

വെബ് ഡെസ്ക്

സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ പി എസ് സി മാതൃകയിൽ സംവരണം നടപ്പാക്കാൻ ഉത്തരവ്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ യോഗത്തിലാണ് തീരുമാനം. യോഗതീരുമാനങ്ങൾ അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുകയായിരുന്നു. നിലവിൽ സംവരണതത്വം അംഗീകരിക്കാത്ത ഇത്തരം സ്ഥാപനങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിന്റെ ഉദ്ദേശം.

തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ, കൂടൽ മാണിക്യമടക്കം കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള 31 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സംവരണ തത്വം നടപ്പാക്കുക. ഈ ഉത്തരവോടെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിദ്യാദ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിൽ സാമൂഹൃനീതി ഉറപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

ബോർഡുകൾക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആകെ 733 തസ്തികകളാണുള്ളത്. തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലെ സ്കൂളുകളിൽ 271ഉം കോളേജുകളിൽ 184ഉം തസ്തികകളുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലെ സ്കൂളിൽ 17ഉം കോളേജിൽ നൂറ്റിപ്പതിമൂന്നുമാണ് തസ്തികകൾ. ഗുരുവായൂർ ദേവസ്വത്തിനു കീഴിലെ സ്കൂളുകളിൽ 72ഉം കോളേജിൽ 76ഉം തസ്തികകളുണ്ട്. കൂടൽമാണിക്യത്തിലും മലബാർ ദേവസ്വത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല.

ഉത്തരവ് പുറത്തിറങ്ങിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയാറാക്കിയാൽ മാത്രമേ ദേവസ്വം ബോർഡുകൾക്ക് സംവരണതത്വമനുസരിച്ച് നിയമനം നടത്താൻ സാധിക്കുകയുള്ളു. ചട്ടങ്ങൾ പുറത്തുവരുന്നതോടെ ദേവസ്വം ബോർഡിൽ സ്വാധീനമുള്ള സമുദായങ്ങളിലെ ആളുകൾ കൂടുതലായി നിയമിക്കപ്പെടുന്നതിനു പകരം എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ സ്ഥാപനങ്ങളിൽ തൊഴിലവസരം ലഭിക്കുമെന്നാണ് കരുതുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും