KERALA

യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി: സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി, ഇടക്കാലജാമ്യം തുടരും

സിദ്ദിഖിന്റെ ഹര്‍ജിയെ എതിര്‍ത്ത് കേരള പോലീസ് സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ സത്യവാങ്മൂലം നല്‍കാന്‍ സാവകാശം തേടി സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി സാവകാശം തേടി

വെബ് ഡെസ്ക്

യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചയ്‌ത്തേക്ക് മാറ്റി. സിദ്ദിഖിന്റെ ഹര്‍ജിയെ എതിര്‍ത്ത് കേരള പോലീസ് സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ സത്യവാങ്മൂലം നല്‍കാന്‍ സാവകാശം തേടി സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി സാവകാശം തേടി. ഇതേത്തുടർന്നാണ് ജസ്റ്റിസുമാരായ ബേല എം ത്രിവേദി , സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. ഇതോടെ, സിദ്ദിഖിന് സുപ്രീം കോടതി നേരത്തെ, അനുവദിച്ച ഇടക്കാലജാമ്യം തുടരും, അതേസമയം, ഇടക്കാലജാമ്യത്തിലുള്ള സിദ്ദിഖ് തെളിവുകൾ നശിപ്പിക്കുന്നെന്ന് പ്രത്യേക അന്വേഷണസംഘത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചു.

സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് ഇര നൽകിയ പരാതിയെന്ന് ജസ്റ്റിസ് ത്രിവേദി ചൂണ്ടിക്കാട്ടിയപ്പോൾ, മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ രഞ്ജിത് കുമാർ വിശദീകരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ ആരോപണങ്ങളുമായി ഇരകൾ ധൈര്യം സംഭരിച്ചുവെന്നും ആ പശ്ചാത്തലത്തിൽ എഫ്ഐആർ ഫയൽ ചെയ്യുന്നതിലെ കാലതാമസം മനസിലാക്കണമെന്നും കുമാർ കോടതിയോട് അഭ്യർഥിച്ചു.

യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടാഴ്ച മുന്‍പാണ് സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിക്കുന്ന സമയത്ത് ഹാജരാകണം എന്നിങ്ങനെ രണ്ട് ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും വിചാരണക്കോടതി ജാമ്യം നല്‍കി വിട്ടയക്കണമെന്നും ഉത്തരവില്‍ വ്യക്താക്കിയിരുന്നു. ജാമ്യ ഉപാധികള്‍ വിചാരണക്കോടതിയാണ് തീരുമാനിച്ചത്. അതേസമയം, അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

നേരത്തേ, മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ നടന്‍ ഒളിവില്‍ പോവുകയായിരുന്നു. കേരള ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു യുവ നടി നടത്തിയ വെളിപ്പെടുത്തലില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 2016ല്‍ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 (ബലാത്സംഗം), 506, എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് മ്യൂസിയം പോലീസ് കേസെടുത്തത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തന്നെ പോലീസ് അറസ്റ്റിനായിയുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്കൗട്ട് നോട്ടീസുള്‍പ്പെടെ നല്‍കിയിരുന്നു. സിദ്ദിഖ് രാജ്യം വിടുന്നത് തടയുന്നതിനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ിരിക്കട്ടെ' എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചര്‍ച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ച് അതിക്രമം നടത്തി എന്നായിരുന്നു യുവനടിയുടെ പരാതി. മാസ്‌കോട്ട് ഹോട്ടലിലെ മുറിയില്‍ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. 2019 ല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ സിനിമയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടെന്നുള്‍പ്പെടെയായിരുന്നു യുവതി ചാനലുകളിലൂടെ ഉള്‍പ്പെടെ ആരോപിച്ചത്.

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

'ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, മാപ്പുപറയില്ല'; സനാതന ധർമ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉദയനിധി