KERALA

ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് കൂട്ടുകാർക്ക് സന്ദേശം; കോഴിക്കോട് എൻഐടിയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്തു

ദ ഫോർത്ത് - കോഴിക്കോട്

കോഴിക്കോട് എൻഐടിയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്തു. ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയായ നിധിൻ ശർമയാണ് മരിച്ചത്. 22 വയസായിരുന്നു. കോളേജിലെ രണ്ടാം വർഷ ഇലക്ട്രിക്കൽ എഞ്ചിനിയറിങ് വിദ്യാർഥിയാണ് നിധിൻ. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് വാട്സ് ആപ്പിൽ കൂട്ടുകാർക്ക് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ് നിധിന്‍ ആത്മഹത്യ ചെയ്തത്. അതേസമയം മരണകാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഡിസംബറിലും എൻഐടിയിൽ മറ്റൊരു വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. തെലങ്കാന സ്വദേശിയായ യശ്വന്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു.

ശ്രദ്ധിക്കുക:- ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.

ഹെൽപ്‍ലൈൻ നമ്പറുകൾ -1056, 0471-2552056

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്