കേരള ഹൈക്കോടതി  
KERALA

വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കം ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് ഹൈക്കോടതി

നിയമകാര്യ ലേഖിക

ബസില്‍ കയറ്റാത്തതിനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കം ക്രമസമാധാന പ്രശ്നമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. കണ്‍സെഷന്‍ നിലവിലുള്ളതിനാല്‍ ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളോട് വിവേചനപരമായി പെരുമാറാനാവില്ല. അതേസമയം കണ്‍സെഷന്‍ വര്‍ധിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ നയതീരുമാനമാണെന്നും സര്‍ക്കാരും വിദ്യാര്‍ഥി സംഘടനകളും മാറിയ സാഹചര്യങ്ങള്‍ വിലയിരുത്തണമെന്നും കോടതി വ്യക്തമാക്കി.

50 പൈസയുടെയും ഒരു രൂപയുടെയുമൊക്കെ മൂല്യം മാറിയിട്ട് വര്‍ഷങ്ങളായെന്ന് ഹൈക്കോടതി

മറ്റു യാത്രക്കാരുടെ പദവിയാണ് വിദ്യാര്‍ഥികള്‍ക്കുമുള്ളത്. വിദ്യാര്‍ഥികളേക്കാള്‍ മറ്റു യാത്രക്കാരെ ബസില്‍ കയറ്റുന്നതാണ് ലാഭമെന്നതിനാലാണ് ജീവനക്കാര്‍ മോശമായി പെരുമാറുന്നതെന്നും കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സെഷന്‍ പതിറ്റാണ്ടുകളായി വര്‍ധിപ്പിച്ചിട്ടില്ല. 50 പൈസയുടെയും ഒരു രൂപയുടെയുമൊക്കെ മൂല്യം മാറിയിട്ട് വര്‍ഷങ്ങളായി. കണ്‍സെഷന്‍ വര്‍ധിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ നയതീരുമാനമായതിനാല്‍ കോടതിക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും എന്നാല്‍ മാറിയ സാഹചര്യങ്ങള്‍ സര്‍ക്കാരും വിദ്യാര്‍ഥി സംഘടനകളും വിലയിരുത്തണമെന്നും കോടതി വ്യക്തമാക്കി.

വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കം ക്രമസമാധാന പ്രശ്നമായി മാറുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിനായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കീഴുദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിനാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി മൂന്നു സ്വകാര്യ ബസ്‌കണ്ടക്ടര്‍മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളും കുറ്റപത്രങ്ങളും റദ്ദാക്കിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ നിര്‍ദേശം. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?